ന്യൂയോർക്: അമ്മയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിന് 30 വർഷത്തെ തടവുശിക്ഷ. ഹവാ യിലെ ഹോനോലുലുവിൽ യു വേ ഗോങ് എന്ന 28കാരനെയാണ് കോടതി ശിക്ഷിച്ചത്. സ്കൂളിൽ പോകാ നും ജോലിചെയ്യാനും മടികാണിച്ച ഗോങ്ങിനെ അമ്മ നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദേഷ്യം വന്ന യുവാവ് അമ്മയെ തലക്കടിച്ച് കൊല്ലുകയായിരുന്നു. മൃതശരീരം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു. ആറുമാസം കഴിഞ്ഞ് യുവാവ് ആത്മഹത്യക്കു ശ്രമിച്ചു. അതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്തപ്പോഴാണ്
അമ്മയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച കാര്യം വെളിപ്പെട്ടത്. തുടർന്ന് ഇവർ താമസിച്ചിരുന്ന അപ്പാർട്മെൻറ് പൊലീസ് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.