ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരണം

വാഷിങ്ടൺ: അൽഖാഇദ നേതാവും ഉസാമ ബിൻ ലാദെൻറ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യു.എസ് പ്രതിരോധ സെക്രട് ടറി മാർക്ക് എസ്പർ സ്ഥിരീകരിച്ചു. ബുധനാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന് ‘അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത് ’ എന്ന് എസ്പർ മറുപടി നൽകിയത്. സംഭവത്തിെൻറ വിശദാംശം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റ് ആദ്യവാരമാണ് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എവിടെ വെച്ചാണ് ഹംസ കൊല്ലപ്പെട്ടതെന്നോ അതിൽ യു.എസിന് പങ്കുണ്ടെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഉസാമ ബിൻ ലാദെൻറ 20 മക്കളിൽ 15ാമനായിരുന്നു 30കാരനായ ഹംസ. ഹംസ ബിൻ ലാദനെ പിടികൂടുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് അമേരിക്കൻ ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഉസാമ ബിൻ ലാദനെ 2011ൽ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. അന്ന് ഹംസ ബിൻ ലാദനെ പിടികൂടാനായിരുന്നില്ല.
Tags:    
News Summary - US defense secy confirms death of Hamza bin Laden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.