വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഹിലരി ക്ലിൻറണിെൻറ വിദേശനയം മൂന്നാം ലോകയുദ്ധത്തിലേക്ക് വഴിതെളിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. സിറിയക്ക് മേലുള്ള യുദ്ധത്തിന് പ്രേരിപ്പിക്കും. മേഖലയിൽ ബശ്ശാർ അൽ അസദിനെ താഴെയിറക്കുന്നതിനേക്കാൾ െഎ.എസിനെ തുരത്തുന്നതിനാണ് അമേരിക്ക പ്രധാന്യം നൽകേണ്ടത്.
ഹിലരി സിറിയക്ക് വേണ്ടിയല്ല യുദ്ധം ചെയ്യുന്നത്, റഷ്യക്കും ഇറാനും വേണ്ടിക്കൂടിയാണെന്നും ട്രംപ് പരിഹസിച്ചു. തന്നെ പൂർണമായും പിന്തുണക്കാത്ത സ്വന്തം പാർട്ടിക്കാരെയും മാധ്യമങ്ങളെയും ട്രംപ് വിമർശിക്കുകയും െഎക്യമുണ്ടെങ്കിൽ ഹിലരിക്ക് ജയിക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
അതിനിടെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം ശേഷിക്കെ വോട്ടർമാരെ സ്വാധീനിക്കാൻ ട്രംപ് ഫേസ്ബുക്കിലൂടെ പുതിയ ടോക്ഷോ തുടങ്ങി. ട്രംപിെൻറ തെരഞ്ഞെടുപ്പ് ടീമിലെ അംഗമാണ് പ്രചാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.