ഷെറിൻ മാത്യൂസിെൻറ കൊലപാതകം; വളർത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

ഡല്ലാസ്,ടെക്സാസ്: മൂന്ന് വയസ്സുകാരിയായ വളർത്തുമകൾ ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ മലയാളിയായ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ കാണാതായതിനെ തുടർന്ന് നൽകിയ മൊഴി മൃതദേഹം ലഭിച്ചപ്പോൾ വെസ്ലി മാറ്റിപ്പറഞ്ഞിരുന്നു. കുഞ്ഞിനെ പരിക്കേൽപിച്ചെന്ന കുറ്റമായിരുന്നു ആദ്യം ഇയാൾക്കെതിരെ ചുമത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷെറിെൻറ മരണ കാരണം വ്യക്തമായതോടെ കൊലക്കുറ്റമാവുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് ഭാര്യ സിനി മാത്യൂസിനെതിരെയും കേസുണ്ട്. 20 വർഷം വരെ സിനിക്ക് തടവ് ശിക്ഷ ലഭിച്ചേക്കാം. 10,000 ഡോളർ പിഴയും അടക്കേണ്ടി വരും.

വളർത്തമ്മ സിനി മാത്യൂസ്
 

കൊലക്കുറ്റത്തിന് വെസ്ലിക്ക് പരോളില്ലാത്ത ആജീവനാന്ത തടവോ, വധശിക്ഷയോ ലഭിച്ചേക്കാമെന്ന് ഡല്ലാസ് കൗണ്ടി ജില്ലാ അറ്റോർണി, ഫൈത്ത് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു. ‘കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാനാവില്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ച് ഇൗ കേസിൽ വധശിക്ഷ വരെ ലഭിക്കാനുള്ള വകുപ്പുണ്ടെന്നും’ ജില്ലാ അേട്ടാർണി ഒാഫീസിെൻറ തീരുമാനമനുസരിച്ചിരിക്കും ശിക്ഷയുടെ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കോൺസ്യൂൾ ജനറൽ അനുപം റായ്യും പ്രസ് കോൺഫറൻസിൽ സംബന്ധിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് വളർത്തു മകളെ കാണാതായെന്ന് കാട്ടി വെസ്ലി പൊലീസിന് പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പാലു കുടിക്കാത്തതിന് ‘പുലർച്ചെ മൂന്ന് മണിക്ക്’ ഷെറിെന വീടിന് പുറത്ത് നിർത്തിയിരുന്നതായും കുറച്ച് സമയത്തിന് ശേഷം ചെന്ന് നോക്കിയപ്പോൾ കുട്ടിയെ കാണാതായെന്നും വെസ്ലി െമാഴി നൽകി. കുഞ്ഞിെന കാണാതായ സമയത്ത് ഉറക്കത്തിലായിരുന്നുവെന്നായിരുന്നു ഭാര്യ സിനിയുടെ മൊഴി. 

ഇരുവരുടെയും മൊഴികളെ അടിസ്ഥാനമാക്കി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തി. 15 ദിവസത്തിന് ശേഷം ഇവരുടെ വീടിന് അര കിലോമീറ്ററകെല കലുങ്കിനടിയിൽ ഷെറിെൻറ മൃതദേഹം കാണപ്പെടുകയായിരുന്നു. തുടർന്നാണ് വെസ്ലി മൊഴി മാറ്റി പറഞ്ഞത്. നിർബന്ധിച്ച് പാൽ കുടിപ്പിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു പുതിയ മൊഴി. 

പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വന്നതോടെ മരണകാരണം മർദ്ദനമാണെന്ന് വ്യക്തമാവുകയും ഇരുവരും കുടുങ്ങുകയായിരുന്നു. വെസ്ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിച്ചതിനുമുള്ള കുറ്റവും ചാർത്തിയിട്ടുണ്ട്. ഇവരുടെ നാലു  വയസ്സുള്ള മകൾ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. യഥാർഥ മകളുടെ ചുമതല ഇവർക്ക് വിട്ട് കൊടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. 


Tags:    
News Summary - Sherin Mathews' Foster Father Charged With Her Murder In US - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.