മെക്സിക്കോ സിറ്റി: മെക്സിക്കോ പ്രസിഡൻറായി ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രദോർ അധികാരമേറ്റു. നീണ്ട ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം മെക്സിക്കോ പ്രസിഡൻറായി ഒരു ഇടതുപക്ഷ സഹയാത്രികനെത്തുന്നു എന്ന പ്രത്യേകതയും ലോപസ് ഒബ്രദോറിെൻറ സ്ഥാനാരോഹണത്തിനുണ്ട്. മുൻ മെക്സിക്കോ സിറ്റി മേയർ കൂടിയാണ് 65കാരനായ ഒബ്രദോർ.
ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രദോർ അധികാരത്തിലേറുന്നത്. എതിരാളിയായ മുൻ പ്രസിഡൻറ് എൻറിക് പെന നീറ്റോക്ക് 24 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യു.എസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിെൻറ വിമർശകൻ കൂടിയാണ് അദ്ദേഹം.
രാജ്യത്തെ വർഷങ്ങളായി അലട്ടുന്ന അഴിമതിക്കും ദാരിദ്ര്യത്തിനും അവസാനം കാണുമെന്നും കഴിഞ്ഞ ഒരു ദശകത്തോളമായി രാജ്യം നേരിടുന്ന രക്തരൂക്ഷിത അക്രമങ്ങള്‍ക്ക് തടയിടുമെന്നും ഒബ്രദോർ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജനങ്ങൾക്ക് ഉറപ്പുനൽകി.
അമേരിക്കയിൽ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്സിക്കൻ അഭയാർഥികളുടെ സുരക്ഷയിൽ ഉൗന്നിയ ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഒബ്രഡോർ ചടങ്ങിൽ പറഞ്ഞു. യു.എസ്-മെക്സിക്കൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികളെ കുറിച്ചും അദ്ദേഹം വാചാലനായി.
യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ്, ട്രംപിെൻറ മകൾ ഇവാൻക ട്രംപ്, വെനിസ്വേലൻ പ്രസിഡൻറ് നികോളാസ് മദൂറോ, ഒബ്രദോറിെൻറ അടുത്ത സുഹൃത്തും ബ്രിട്ടീഷ് തൊഴിലാളി നേതാവുമായ ജെറമി കോർബിൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.