പ്രണയിച്ചു തീരാത്തവർ നിത്യ പ്രണയത്തിെൻറ പ്രതീകമായ വാലൈൻറനിെൻറ ഒാർമയിൽ ഇന്ന് പ്രണയ ദിനം ആഘോഷിക്കുന്നു. പങ്കാളികൾക്ക് ഉപഹാരങ്ങൾ നൽകി തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുള്ള അവസരമായാണ് പലരും ഇൗ ദിവസത്തെ കാണുന്നത്. പല വിധത്തിലുള്ള ഉപഹാരങ്ങളാണ് കൈമാറുന്നത്. ഒാരോരുത്തേരുടെയും കാഴ്ചപ്പാടനുസരിച്ച് ഉപഹാരങ്ങൾക്കും വ്യത്യാസമുണ്ടാകും. ചിലർ ആശംസാ കാർഡുകൾ നൽകുേമ്പാൾ ചിലർ രക്തവർണമായ റോസാപ്പൂക്കളാകും ൈകമാറുക. മറ്റു ചിലരുടെത് സ്നേഹം ചാലിച്ച ഭക്ഷണമാകും.
എന്നാൽ അമേരിക്കയിലെ റോൺ എന്ന വ്യക്തി കഴിഞ്ഞ 39 വർഷമായി ഒരു ബേക്കറിയിലെ ഒരേ ചോക്േലറ്റ് ക്രീമാണ് ഭാര്യക്ക് വാലൈൻറൻസ് ഡേ സമ്മാനമായി നൽകുന്നത്.
പരസ്പരം അറിഞ്ഞ ആദ്യ പ്രണയ ദിനത്തിൽ റോൺ ഡോണയോട് ചോദിച്ചു ഏത്തരം േചാക്ലേറ്റുകളാണ് ഇഷ്ടമെന്ന്. നാട്ടിലെ ഒരു പ്രാദേശിക ബേക്കറിയിൽ നിന്നുള്ള ഡാർക് ചോക്ലേറ്റ് ക്രീമാണ് തനിക്കിഷ്ടമെന്ന് ഡോണയും മറുപടി നൽകി. അന്ന് റോൺ ആ ബേക്കറിയിൽ ചെന്ന് ഡോണ പറഞ്ഞ ചോക്ലേറ്റ് വാങ്ങിച്ചു. ഇൗ ബോക്സ് അടുത്ത വർഷം തിരികെ കൊണ്ടുവരികയാണെങ്കിൽ കുറഞ്ഞ വിലക്ക് ചോക്ലേറ്റ് ഇൗ ബോക്സിൽ നിറച്ചു തരുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു വിൽപ്പനക്കാരൻ ചോക്ലേറ്റ് പാക്ക് േറാണിന് നൽകിയത്.
എന്നാൽ അന്ന് ബോക്സ് തിരികെ നൽകുന്ന കാര്യം റോൺ ചിന്തിച്ചിരുന്നില്ല. പക്ഷേ, ഇന്ന് 39ാം പ്രണയ ദിനം ആഘോഷിക്കുേമ്പാഴും മങ്ങാത്ത പ്രണയത്തിെൻറ പ്രതീകമായി റോൺ ഡോണക്ക് അന്ന് വാങ്ങിയ അതേ ബോക്സിൽ അതേ ചോക്ലേറ്റ് നിറച്ചാണ് നൽകിയത്.
ഇന്ന് ഡോണ മറവി രോഗബാധിതയാണ്. അവൾ എല്ലാം മറന്നു കൊണ്ടിരിക്കുകയാണ്. എന്നെ മറക്കും മുമ്പ് അവളുമൊത്തുള്ള ഒാരോ നിമിഷവും ആഘോഷിക്കണമെന്നാണ് താൻ കരുതുന്നതെന്ന് റോൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.