ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് പദവിയൊഴിഞ്ഞ ബറാക് ഒബാമ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ട്രംപിനോട് ഇതുവരെ നേരിട്ട് ഏറ്റുമുട്ടാതിരുന്ന ഒബാമയുടെ തിരിച്ചുവരവ് ഏറെ നിർണായകമാണ്.
ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വേണ്ടി ഒബാമ ന്യൂജേഴ്സിയിലെയും വിർജീനിയയിലെയും തെരഞ്ഞെടുപ്പ് റാലികളിൽ പെങ്കടുക്കും. ഇരു സംസ്ഥാനങ്ങളിലും നവംബർ ഏഴിനാണ് വോെട്ടടുപ്പ് . 2018ൽ അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഗവർണർ തെരഞ്ഞെടുപ്പ് ഫലം ട്രംപിെൻറയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും വിലയിരുത്തൽ കൂടിയാവും. ഇൗ വർഷം നടക്കുന്ന ഏക തെരഞ്ഞെടുപ്പുമാണിത്.
ജനുവരി 20ന് പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറിയതിന് ശേഷം രാഷ്ട്രീയ സംവാദങ്ങളിൽ ഒബാമ സജീവമായിരുന്നില്ല. മുൻ പ്രസിഡൻറുമാർ അത്തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നത് അമേരിക്കൻ രാഷ്ട്രീയത്തിൽ പതിവുള്ളതല്ല. എന്നാൽ, ട്രംപ് അധികാരത്തിൽ വന്നതിന് േശഷം ഒബാമയുടെ പല പദ്ധതികളും അട്ടിമറിച്ചിരുന്നു. ന്യൂജേഴ്സിയിലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിക്കാനാണ് സാധ്യത. അതേസമയം, വിർജീനിയയിൽ കനത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.