ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളിൽ മുഴുവനായി പടർന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയിൽ ഇതുവരെ 74,702 പേർ മരിച്ചതായ ി റിപ്പോട്ട്. 13,46,966 പേരിലാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകിച്ചത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ് ഥാനത്തുള്ളത് അമേരിക്കയാണ്. അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 367,385 ആയി. മരണനിരക്കിൽ വളരെ പിന്നിൽ നിന്നിരു ന്ന യു.എസിൽ വെറും ആറാഴ്ചക്കൊണ്ടാണ് മരണം പതിനായിരം കടന്നു. ഇതുവരെ 10,876 പേർക്കാണ് ജീവൻ നഷ്ടമായത്. 19,671 പേർ രോഗമുക്തി നേടി.
ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനമാണ് യു.എസിൽ നടക്കുന്നത്. രോഗവ്യാപനത്തിൻെറ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്നും യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കി.
കൊറോണ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണനിരക്കുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. ന്യൂയോർക്കിൽ മാത്രം 131,916 കോവിഡ് ബാധിതരാണുള്ളത്. ഇവിടെ 4,758 പേർ മരിച്ചു. അടുത്ത പ്രധാന നഗരമായ ന്യൂജേഴ്സിയിലും രോഗം പടർന്നുപിടിച്ച അവസ്ഥയാണ്. ഇവിടെ 41,090 പേർ രോഗ ബാധിതരാവുകയും 1003 പേർ മരിക്കുകയും ചെയ്തു.
മിഷിഗണിൽ 17,221 രോഗികളാണുള്ളത്. 727 പേർ മരിച്ചു. കാലിഫോണിയയിലും ലൂസിയാനയിലും 15000ത്തിലധികം രോഗികളുണ്ട്. ഇവിടുത്തെ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്. തലസ്ഥാന നഗരമായ വാഷിങ്ടണിൽ 381 പേരാണ് മരിച്ചത്. ഇവിടെ 8384 വൈറസ് ബാധിതരുണ്ട്.
ലോകരാജ്യങ്ങളിൽ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതലുള്ള ഇറ്റലിയിലാണ്. 16,523 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. രണ്ടാംസ്ഥാനത്തുള്ള സ്പെയിനിൽ 13,341 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ തൊട്ടുപിറകിലുള്ള യു.എസിൽ വരും ആഴ്ചകളിൽ ആയിരകണക്കിന് മരണം റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.