ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ യു.എസ്

ജറൂസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ഫലസ്തീന്‍വിരുദ്ധ പരാമര്‍ശത്തിനെതിരെ അമേരിക്ക. ഫലസ്തീന്‍ ജനത ആഗ്രഹിക്കുന്നത് വംശീയമായ ഉന്മൂലനമാണെന്നായിരുന്നു നെതന്യാഹുവിന്‍െറ പരാമര്‍ശം. ഇസ്രായേല്‍ പ്രസ് ഓഫിസ് പുറത്തുവിട്ട വിഡിയോയിലാണ് വിവാദ പരാമര്‍ശം. വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്‍െറ വിവാദ പ്രസ്താവന.

ഇസ്രായേലിന്‍െറ പരാമര്‍ശത്തോട് ശക്തമായി വിയോജിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഉചിതമല്ലാത്തതും ഉപകാരപ്രദമല്ലാത്തതുമാണെന്നും യു.എസ് ഡിപ്പാര്‍ട്മെന്‍റ സ്റ്റേറ്റ് വക്താവ് എലിസബത്ത് ട്രുഡ്യു പറഞ്ഞു. ഫലസ്തീന് സ്വതന്ത്രരാഷ്ട്രം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു.  വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ അധിനിവേശം നിയമവിരുദ്ധമാണ്. എന്നാല്‍, കാലങ്ങളായി സ്വന്തം തലമുറ ജീവിച്ചിരുന്ന പ്രദേശമാണെന്നാണ് ഇസ്രായേല്‍ വാദം. ഇതാണ് വെസ്റ്റ്ബാങ്കിലെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.