ഖാർത്തൂം: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഉമർ അൽ ബശീറിനെ പുറത്താക്കിയ സൈനികമേധാവി അവാദ് ഇബ്നു ഔഫ് രാജിവെച്ചു. അധികാരം പിടിച്ചെടുത്ത് തൊട്ടുപിന്നാലെയാണ് രാജി. പ്രതിരോധ മന്ത്രി കൂടിയായ ഔഫ് ദേശീയ ടെലിവിഷൻ വഴിയാണ് രാജിക്കാര്യം ജനങ്ങളെ അറിയിച്ചത്.
സായുധ സേനാ മേധാവി െലഫ്. ജനറൽ അബ്ദുൽ ഫത്താഹ് അബ്ദുർറഹ്മാൻ ബുർഹാനെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു.രണ്ടു വർഷത്തേക്ക് അധികാരം തുടരാനാണ് സൈന്യത്തിെൻറ തീരുമാനം. അതിനുശേഷം തെരഞ്ഞെടുപ്പ് നടക്കും. ദർഫൂർ കലാപകാലത്ത് സൈനിക ഇൻറലിജൻറ്സ് മേധാവിയായിരുന്നു ഔഫ്.
2007ൽ യു.എസ് അദ്ദേഹത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.അതിനിടെ, സൈന്യം അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം തുടരുകയാണ്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുദിവസത്തിനിടെ 16 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുഡാനിൽ ജനകീയ സർക്കാർ വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണ് പ്രക്ഷോഭകരുടെ നീക്കം. ഔഫിെൻറ രാജി ജനകീയ പോരാട്ടത്തിെൻറ വിജയമെന്നാണ് അവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.