ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്സി തട്ടിപ്പുകാരനാണെന്നും അയാളെ ഇന്ത്യക്ക് കൈമാറുമെന്നും ആൻറിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ. ഇന്ത്യയിൽ നിന ്ന് ആൻറിഗ്വയിലേക്ക് കടന്ന മെഹുൽ ചോക്സി ആൻറിഗ്വ പൗരത്വമെടുത്ത് കഴിയുകയായിരുന്നു.
മെഹുൽ ചോക്സി നൽകിയ അപ്പീലുകൾ പരിഗണിച്ച ശേഷം അയാളെ രാജ്യത്തു നിന്ന് ഒഴിവാക്കും. കേസുകൾ അഭിമുഖീകരിക്കാനായി ചോക്സിയെ ഇന്ത്യയിലേക്ക് അയക്കുമെന്നും ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി നാടുവിട്ട മെഹുൽ ചോക്സി 2018ലാണ് കരീബിയൻ രാഷ്ട്രത്തിൽ പൗരത്വമെടുക്കുന്നത്. ചോക്സിയുടെയും നീരവ് മോദിയുടേയും പാസ്പോർട്ടുകൾ ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയിൽ റദ്ദാക്കിയിരുന്നു. മാർച്ചിൽ യു.കെയിൽ അറസ്റ്റിലായ നീരവ് മോദി വാണ്ട്സ്വർത്തിലെ ജയിലിലാണ്.
അതേസമയം, ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആവശ്യത്തെ 59കാരനായ മെഹുൽ ചോക്സി എതിർത്തു. ആൾക്കൂട്ട മർദനം ഏൽക്കേണ്ടി വരുമെന്ന് ഭയക്കുന്നുവെന്നാണ് ചോക്സി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.