സൻആ: ഹൂതി വിമതരുടെ അധീനതയിലുള്ള മേഖലയിലൂടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന സോമാലി അഭയാർഥികൾക്കു നേരെ ഹെലികോപ്ടർ ആക്രമണം. ആക്രമണത്തിൽ ചുരുങ്ങിയത് 31 സോമാലി അഭയാർഥികൾ മരിച്ചു. യമനിൽനിന്ന് സുഡാനിലേക്ക് പോവുകയായിരുന്നു അഭയാർഥികൾ.
വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. സംഭവത്തിൽ 80 പേരെ രക്ഷപ്പെടുത്തിയതായി ബോട്ട് നിയന്ത്രിച്ചിരുന്ന ഇബ്രാഹിം അലി സെയ്ദ് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. 2014 മുതൽഹൂതി വിമതർ കൈയടക്കി വെച്ചിരിക്കുന്ന മേഖലയാണ് ആക്രമണം നടന്ന ചെങ്കടലിെൻറ കരയിലെ ഖുദൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.