അടിമാലി: കാലവര്‍ഷത്തില്‍ കൂടുതല്‍ സുന്ദരിയായി ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു. തെക്കിന്‍െറ കശ്മീരായ മൂന്നാറിന്‍െറ പ്രവേശ കവാടത്തിലെ ദൃശ്യവിസ്മയമായ ചീയപ്പാറയില്‍ മഴയത്തെിയതോടെ സഞ്ചാരികളുടെ തിരക്കുമേറി. മലമുകളില്‍നിന്ന് പാല്‍പതപോലെ ചിന്നിച്ചിതറി താഴേക്ക് പതിക്കുന്ന വെള്ളം പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിനീങ്ങുന്ന ചീയപ്പാറയുടേത് പേടിപ്പെടുത്തുന്ന കാഴ്ചയല്ല, കൊതിപ്പിക്കുന്ന സൗന്ദര്യമാണ്. മൂന്നാര്‍ യാത്രയിലെ ആദ്യകാഴ്ചയാണ് ചീയപ്പാറ വെള്ളച്ചാട്ടം. റോഡില്‍നിന്ന് കൈയത്തെും ദൂരത്തുള്ള വെള്ളച്ചാട്ടത്തിന്‍െറ ചുവട്ടില്‍ വരെയത്തൊം എന്നതാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. റോഡുവക്കിലിരുന്നും വെള്ളത്തിലിറങ്ങിയും സൗന്ദര്യം ആസ്വദിക്കാം.
മോഹിപ്പിക്കുന്നതുപോലെ ഇവിടെ അപകട സാധ്യതയും ഏറെയാണ്. ആഹ്ളാദം അതിരുവിട്ടാല്‍ തെന്നിക്കിടക്കുന്ന പാറക്കെട്ടുകള്‍ മരണത്തിലേക്ക് തള്ളിയിട്ടേക്കാം. വേണ്ടത്ര സുരക്ഷ ഒരുക്കാത്തതില്‍ സഞ്ചാരികള്‍ക്കും പരാതിയുണ്ട്. ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളില്‍ പ്രധാനപ്പെട്ടവയിലൊന്നാണ് ചീയപ്പാറ. ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെിപ്പെടുന്ന ഇവിടെ അടിസ്ഥാന സൗകര്യവും സുരക്ഷാ ക്രമീകരണങ്ങളും പരിമിതമാണെന്നതാണ് പ്രധാന പോരായ്മ.
കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം വനമേഖയില്‍ വാളറകുത്തിന് താഴെയാണ് ചീയപ്പാറ വെള്ളച്ചാട്ടം. ദേശീയപാതയില്‍നിന്ന് കേവലം മൂന്ന് മീറ്റര്‍ മാറി നിലകൊള്ളുന്ന ഈ ജലപാതത്തില്‍ 150 മീറ്ററിലേറെ ഉയരത്തില്‍നിന്നാണ് വെള്ളം തുള്ളിച്ചാടുന്നത്. നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ ദുരന്തസാധ്യത വകവെക്കാതെയാണ് സഞ്ചാരികള്‍ ജലപാതത്തിലിറങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൂറിസം വകുപ്പ് പാറ തുളച്ച് സ്ഥാപിച്ച പൈപ്പുകളില്‍ പിടിച്ച് ജലപാതത്തില്‍ എത്തുന്നവര്‍ അപകടത്തില്‍പെടുന്നത് പതിവാണ്.
കൊക്കകളുള്ള ഈ പ്രദേശത്ത് റോഡ് വീതി കൂട്ടുന്നതോടൊപ്പം വനംവകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും. വേനല്‍ക്കാലത്ത് മെലിഞ്ഞുണങ്ങുന്ന ചീയപ്പാറ കാലവര്‍ഷമത്തെുന്നതോടെ വശ്യമനോഹരിയായി മാറും. സമീപത്തെ വാളറ വെള്ളച്ചാട്ടവും കുതിരകുത്തിമലയുടെ കനനഭംഗിയും വാളറയെ വേറിട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. സാഹസിക യാത്രക്കാര്‍ക്കായി വാളറയില്‍ ട്രക്കിങ്ങും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.