ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് റാങ്കിങിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ടെങ്കിലും, മുൻകൂട്ടി വിസ എടുക്കാതെ തന്നെ ലോകത്തിലെ 56 രാജ്യങ്ങളിൽ പ്രവേശിക്കാൻ ഇന്നും ഇന്ത്യക്കാർക്ക് സാധിക്കും. ഏഷ്യ, ആഫ്രിക്ക, കരീബിയൻ, പസഫിക് മേഖലകളിലായി ഈ രാജ്യങ്ങൾ വ്യാപിച്ചുകിടക്കുന്നു.
വിവിധ തരം പ്രവേശന രീതികൾ:
വിസ-ഫ്രീ: മുൻകൂട്ടി വിസ എടുക്കാതെ തന്നെ രാജ്യത്ത് പ്രവേശിക്കാം. എന്നാൽ താമസസ്ഥലം, മടക്കയാത്ര ടിക്കറ്റ്, പണം എന്നിവയുടെ രേഖകൾ ഹാജരാക്കേണ്ടി വന്നേക്കാം.
വിസ ഓൺ അറൈവൽ: ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം വിമാനത്താവളത്തിലോ മറ്റോ വെച്ച് വിസ ലഭിക്കുന്ന രീതിയാണിത്. ഇതിനായി ഫോമുകൾ പൂരിപ്പിക്കുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്യേണ്ടി വരും.
ഇ.ടി.എ: യാത്രക്ക് മുമ്പായി ഓൺലൈനായി എടുക്കേണ്ട അനുമതി പത്രമാണിത്.
ഇന്ത്യക്കാർക്ക് യാതൊരു വിസയും മുൻകൂട്ടി എടുക്കാതെ സന്ദർശിക്കാവുന്ന രാജ്യങ്ങൾ:
അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, കുക്ക് ഐലൻഡ്സ്, ഡൊമിനിക്ക, ഫിജി, ഗ്രെനഡ, ഹെയ്തി, ജമൈക്ക, കസാഖിസ്ഥാൻ, കിരിബാത്തി, മക്കാവു, മലേഷ്യ, മൗറീഷ്യസ്, മൈക്രോനേഷ്യ, മൊണ്ടസെറാറ്റ്, നേപ്പാൾ, നിയു, ഫിലിപ്പീൻസ്, ഖത്തർ, റുവാണ്ട, സെനഗൽ, സെന്‍റ് വിൻസന്‍റ് ആൻഡ് ഗ്രെനഡൈൻസ്, ദ ഗാംബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വാനുവാട്ടു.
ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം വിസ ലഭിക്കുന്ന രാജ്യങ്ങൾ: ബുറുണ്ടി, കംബോഡിയ, കേപ് വെർഡെ ഐലൻഡ്സ്, കൊമോറോസ്, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, ലാവോസ്, മഡഗാസ്കർ, മാലിദ്വീപ്, മാർഷൽ ഐലൻഡ്സ്, മംഗോളിയ, മൊസാംബിക്ക്, മ്യാൻമർ, പലാവു, സമോവ, സിയറ ലിയോൺ, ശ്രീലങ്ക, സെന്റ് ലൂസിയ, ടാൻസാനിയ, തായ്‌ലൻഡ്, തിമോർ-ലെസ്റ്റെ, തുവാലു, സിംബാബ്‌വെ.
യാത്രക്ക് മുമ്പായി ഓൺലൈനായി അനുമതി നേടേണ്ട രാജ്യങ്ങൾ: കെനിയ, സീഷെൽസ്, സെന്‍റ് കിറ്റ്‌സ് ആൻഡ് നെവിസ്.
വിസ-ഫ്രീ അല്ലെങ്കിൽ വിസ ഓൺ അറൈവൽ സൗകര്യം ഉണ്ടെന്നതുകൊണ്ട് മാത്രം ഒരു രാജ്യത്ത് പ്രവേശിക്കാൻ നിങ്ങൾക്ക് പൂർണ അവകാശമുണ്ട് എന്നല്ല അർത്ഥം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ താഴെ പറയുന്ന രേഖകൾ ആവശ്യപ്പെടാം:
കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്ര ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ, ആവശ്യത്തിന് പണമുണ്ടെന്നതിന്‍റെ തെളിവ്, യാത്രാ/ആരോഗ്യ ഇൻഷുറൻസ്, ആവശ്യമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ
പ്രധാന നിർദ്ദേശം: രാജ്യങ്ങളുടെ നിയമങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. അതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് അതത് രാജ്യങ്ങളുടെ എംബസിയോ കോൺസുലേറ്റോ ഔദ്യോഗിക വെബ്സൈറ്റോ വഴി ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കാൻ ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.