നടുവിൽ: കോവിഡ് ബാധിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ ബന്ധു ഇടപാടിനെത്തിയതിനെ തുടർന്ന് നടുവിൽ ടൗണിലെ രണ്ടു ബാങ്കുകൾ അടച്ചു. കാനറാ ബാങ്ക് നടുവിൽ ശാഖ, നടുവിൽ സർവിസ് സഹകരണ ബാങ്ക് എന്നിവയാണ് ഇന്നലെ മുതൽ താൽക്കാലികമായി അടച്ചത്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടുവിൽ പതിനെട്ടാം വാർഡായ ഓർക്കയത്തെ ഇവരുടെ വീട്ടിൽ ഈ മാസം 11ന് ഇവർ വന്നിരുന്നു. തൊട്ടുടത്ത ദിവസമാണ് ഇവരുടെ മാതാവ് നടുവിൽ ടൗണിലെ കനറാ ബാങ്കിലും സർവിസ് സഹകരണ ബാങ്കിലും ഇടപാടിനായി പോയത്.
നേരിട്ട് സമ്പർക്കം പുലർത്തിയതിനാൽ പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നയാളാണ് ജീവനക്കാരിയുടെ മാതാവ്. ഇവരുമായി ബന്ധപ്പെട്ടവരെല്ലാം സെക്കൻഡറി കോൺടാക്ട് ലിസ്റ്റിൽ വരും. തുടർന്നാണ് ബാ ങ്ക് താൽക്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശിച്ചത്. ഇവർ പോയ സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് നിർദ്ദേശവും നല്കിട്ടുണ്ട്.
അതേസമയം, ഇവർ പുറത്തിറങ്ങിയത് കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ തൊട്ടടുത്ത ദിവസം തന്നെ ആയതിനാൽ വൈറസ് പടരാനുള്ള സാധ്യത ഇല്ല എന്നതാണ് ആരോഗ്യവകുപ്പിൻെറ വിലയിരുത്തൽ. പതിനെട്ടാം വാർഡിനെ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച് പൂർണമായും അടച്ചിടാൻ കലക്ടർ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.