വാഷിങ്ടൺ: അഞ്ചുകോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക ചോർത്തിയ സംഭവത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് മാർക് സക്കർബർഗ്. രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി േകംബ്രിജ് അനലിറ്റിക വിവരങ്ങൾ കൈമാറിയെന്ന വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് മേധാവിയുടെ കുറ്റസമ്മതം.
വിശ്വാസ വഞ്ചന നടന്നതായി ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങൾ ആപ്പുകൾക്ക് ലഭിക്കുന്ന സംവിധാനം കൂടുതൽ കർശനമാക്കും. വിവരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട് -അദ്ദേഹം പറഞ്ഞു. പിന്നീട് സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംഭവത്തിൽ മാപ്പുചോദിക്കുന്നതായും അന്വേഷണത്തിന് ഹാജരാകാൻ സന്നദ്ധമാണെന്നും വ്യക്തമാക്കി.
ഫേസ്ബുക്കും േകംബ്രിജ് അനലിറ്റികയും അലക്സാണ്ടർ കോഗനും തമ്മിലുള്ള വിശ്വാസത്തിൽ വഞ്ചനയുണ്ടായതായും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ ചോർത്തിയ ആപ് നിർമിച്ച കേംബ്രിജ് ഗവേഷകനാണ് അലക്സാണ്ടർ കോഗൻ.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ബ്രിട്ടനിലെ െബ്രക്സിറ്റ് ഹിത പരിശോധനയിലും വോട്ടർമാരെ സ്വാധീനിക്കുന്നതിന് േകംബ്രിജ് അനലിറ്റിക ഫേസ്ബുക്ക് വഴി ചോർത്തിയ വിവരങ്ങൾ നൽകിയതായി ആരോപണമുയർന്നിരുന്നു.
ബ്രിട്ടനിലെ ഇൻഫർമേഷൻ കമീഷണർ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി അറിയിച്ചിട്ടുമുണ്ട്. ഇന്ത്യയടക്കമുള്ള മറ്റു ചില രാജ്യങ്ങളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
വെളിപ്പെടുത്തലുകളെ തുടർന്ന് േഫസ്ബുക്ക് വിശദീകരണം നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നതോടെയാണ് സക്കർബർഗ് പ്രസ്താവന പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.