തിരുവനന്തപുരം: വാണാെക്രെക്ക് പിന്നാലെ സൈബർ ലോകത്ത് നാശം വിതച്ച് മുന്നേറിയ അപകടകാരികളായ ലോക്കി റാൻസംവെയറുകൾെക്കതിരെ കേരളത്തിലും ജാഗ്രതാ നിർദേശം. ഇ-മെയിലുകളിലൂടെയടക്കം നുഴഞ്ഞുകയറി കമ്പ്യൂട്ടറുകളെ ബന്ദിയാക്കുന്ന ലോക്കി വൈറസുകൾ വാണാക്രൈയെക്കാൾ അപകടകാരികളെന്നാണ് വിലയിരുത്തൽ. സൈബർ ആക്രമണത്തിെൻറ സാഹചര്യത്തിൽ സംസ്ഥാനത്തിെൻറ ഒൗദ്യോഗിക കമ്പ്യൂട്ടർ ശൃംഖലയിലെ സുരക്ഷ ശക്തമാക്കി. ഡാറ്റ സെൻററുകളിലും സർക്കാർ മെയിൽ സംവിധാനത്തിലും (@kerala.gov.in) ലോക്കി വൈറസുകൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സർക്കാർ ഒാഫിസുകളിൽ സ്വകാര്യ മെയിൽസംവിധാനം ഉപയോഗിക്കുന്നതിൽ കരുതൽ വേണമെന്നാണ് മറ്റൊരു നിർദേശം. ഒാണാവധിയായതിനാൽ ഒാഫിസുകളിൽ ഇ-മെയിൽ വഴിയുള്ള കടന്നുകയറ്റത്തിന് സാധ്യത കുറവാണ്. അതേസമയം, വെബ്സൈറ്റുകളുടെ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പ്യൂട്ടറുകളിൽ വൈറസ് ആക്രമണമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സെർട്ട്-കെ േകരള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബന്ദിയാക്കുന്ന കമ്പ്യൂട്ടറുകളുടെ ഉടമകളിൽനിന്ന് ഒന്നരലക്ഷം രൂപയാണ് ലോക്കി വൈറസുകൾ ‘മോചനദ്രവ്യ’മാവശ്യപ്പെടുന്നത്. നിർണായക വിവരങ്ങളെല്ലാം ൈകയടക്കിയ ശേഷം കമ്പ്യൂട്ടർ സ്ക്രീനിൽ മോചനത്തിനുള്ള നിർദേശങ്ങളും ഒപ്പം ‘Lukitus[dot]htm’ എന്ന പേരിൽ ഫയലും ചിത്രവും പ്രദർശിപ്പിക്കും. 100 രാജ്യങ്ങളിലായി വൈറസുകൾ ഒളിപ്പിച്ച 24 ലക്ഷത്തോളം സന്ദേശങ്ങൾ ഇതിനോടകം പ്രചരിച്ചതായാണ് വിലയിരുത്തുന്നത്. ‘പ്ലീസ് പ്രിൻറ്, ഡോക്യുമെൻറ്സ്, ഇമേജസ്, സ്കാൻസ്, പിക്ചേഴ്സ്’ തുടങ്ങിയ പേരുകളിലാണ് മെയിൽവഴി ഫയലെത്തുന്നത്.
കേന്ദ്രസർക്കാറിന് കീഴിലെ സൈബർ സ്വച്ഛതാ കേന്ദ്രം കഴിഞ്ഞ ദിവസം േലാക്കി ൈവറസിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപരിചിതമായ െഎ.ഡികളിൽനിന്നുള്ള മെയിൽ തുറക്കുകയോ ഇവയിലടങ്ങിയ ലിങ്കുകളിൽ പ്രവേശിക്കുകയോ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് പ്രധാന നിർദേശം. ബാങ്കിങ്ങുമായി ബന്ധപ്പെട്ട നിർണായ ഡാറ്റകളെല്ലാം ക്ലൗഡ് സെർവറുകളിലാണ് സൂക്ഷിക്കുന്നത്. ൈവറസുകൾ നുഴഞ്ഞുകയറിയാൽ കമ്പ്യൂട്ടർ സ്തംഭിക്കുമെങ്കിലും ഡാറ്റ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മുൻകരുതലുകൾ ഇങ്ങനെ:
വൈറസുകളായെത്തുന്ന ഫയലുകളിൽ കാണുന്ന പേരുകൾ:
.diablo6
.aesir
.shit
.thor,
.locky
.zepto
.odin
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.