ഇന്ത്യയിലെ കടുത്ത ചൂട് സ്മാർട്ട് ഫോണുകളെയും ബാധിക്കുന്നുണ്ട്. ഫോൺ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ ലളിതമായ ചില ശീലങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും അത്യാവശ്യമാണ്.
ഇന്ത്യയിലെ പ്രമുഖ ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ ചിരാഗ് ബർജാത്യ തന്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹത്തിന്റെ ഐഫോൺ 17 പ്രോ മാക്സ് അമിതമായി ചൂടായതിനെ തുടർന്ന് ചാർജിങ് നിലച്ച അനുഭവം പങ്കു വെക്കുകയുണ്ടായി.ഫോൺ അമിതമായി ചൂടാകുന്നത് തിരിച്ചറിഞ്ഞ് ചാർജിങ് പെട്ടെന്ന് നിർത്തിവെക്കുന്ന ഒരു സുരക്ഷാ ഫീച്ചർ ഐഫോണുകളിലുണ്ട്. ചിരാഗിന്റെ ഫോൺ ചാർജ് ആകാതിരുന്നതിന് പ്രധാന കാരണം ഇതായിരിക്കാം.
ആപ്പിൾ മാത്രമല്ല, മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളും ബാറ്ററികൾ നശിച്ചുപോകാതിരിക്കാൻ സമാനമായ സുരക്ഷാ ഫീച്ചറുകൾ തങ്ങളുടെ ഫോണുകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നിരുന്നാലും, ഈ ഫീച്ചറുകളെ ഒരു അവസാന മാർഗമായി മാത്രമേ കാണാവൂ. ഇവക്ക് ബാറ്ററിയുടെ തകരാറുകളുടെ വേഗത കുറക്കാൻ സാധിക്കുമെങ്കിലും പൂർണമായി തടയാനാവില്ല. അതുകൊണ്ടുതന്നെ കൊടുംചൂടിൽ സ്മാർട്ട്ഫോൺ ബാറ്ററികളുടെ ശേഷി നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്.
ചൂട് കാലത്ത് സ്മാർട്ട്ഫോൺ ബാറ്ററി കേടുപാടുകൾ കുറക്കാനുള്ള പ്രായോഗിക വഴികൾ
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും 35°C (95°F)-ൽ കൂടുതൽ ചൂടുള്ള അന്തരീക്ഷത്തിൽ നിന്നും ഫോൺ അകറ്റി നിർത്തുക. അമിതമായ ചൂട്, ചാർജിങ് വേഗത കുറക്കുമെന്നും ബാറ്ററിയെ നശിപ്പിക്കുമെന്നും ആപ്പിൾ, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഫോൺ അമിതമായി ചൂടാവുകയാണെങ്കിൽ, അത് വീണ്ടും ഉപയോഗിക്കുന്നതിനോ ചാർജ് ചെയ്യുന്നതിനോ മുൻപായി സാധാരണ താപനിലയിലേക്ക് തനിയെ തണുക്കാൻ അനുവദിക്കുക.
ചാർജ് ചെയ്യുമ്പോൾ ഫോൺ കേസുകൾ ഊരിമാറ്റുക. കവറിനുള്ളിൽ ചൂട് കുടുങ്ങിക്കിടക്കുന്നത് ബാറ്ററിയുടെ ദീർഘകാല ശേഷി കുറക്കുമെന്ന് ആപ്പിളും സാംസങ്ങും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഏറ്റവും പ്രധാനമായി, നിങ്ങളുടെ സ്മാർട്ട്ഫോണിനായി എപ്പോഴും കമ്പനിയുടെ ഒറിജിനൽ ചാർജറോ അല്ലെങ്കിൽ ബ്രാൻഡ് അംഗീകരിച്ച പി.ഡി ചാർജറുകളോ മാത്രം ഉപയോഗിക്കുക.
ഫോൺ അമിതമായി ചൂടാകുന്നത് കുറക്കാനുള്ള സോഫ്റ്റ്‌വെയർ മാറ്റങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.