രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ട്വിറ്റർ; കാരണമിതാണ്...!

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ ഇന്ത്യ. കേന്‍റാൺമെന്‍റിന് സമീപം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി. മാതാപിതാക്കളുടെ മുഖം വ്യക്തമാവുന്ന വിധത്തിലായിരുന്നു ചിത്രം. സംഭവത്തിൽ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നേരത്തെ നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കമീഷന്‍ നോട്ടീസ് അയച്ചത്.


സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാലായിരുന്നു പരാതി നൽകിയത്. പോക്സോ നിയമത്തിലെ 23-ാം വകുപ്പ്, ശിശു സംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകൾ പ്രകാരം രാഹുലിന്‍റെ നടപടി കുറ്റകരമാണെന്നാണ് പരാതിയിൽ പറയുന്നത്.

കേന്‍റാൺമെന്‍റിനടുത്ത് ഓൾഡ് നൻഗൽ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ കണ്ണീരിലാഴ്ത്തി ഒമ്പതു വയസ്സുള്ള ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ഇവർക്കൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം കാറിനുള്ളിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാം.

ചിത്രത്തിലൂടെ പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്‌സോ നിയമത്തിന്‍റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കാനും ട്വീറ്റ് നീക്കം ചെയ്യാനുമാണ് ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്‍റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹി കേന്‍റാണ്‍മെന്‍റ് പ്രദേശത്ത് ഒമ്പതു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ശ്മശാനത്തിൽ നിന്ന് വെള്ളമെടുക്കാൻ പോയതായിരുന്നു ബാലിക. ശ്മശാനത്തിലെ പൂജാരിയടക്കമുള്ളവർ അവളെ പീഡിപ്പിച്ച് കൊന്നെന്നും തുടര്‍ന്ന് മൃതദേഹം ബലമായി ദഹിപ്പിച്ചെന്നുമാണ് പരാതി.

Tags:    
News Summary - Twitter removes Rahuls tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.