രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം അതിശക്തമായി പടരവേ, കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് ഏറെ ബുദ്ധിമുട്ടിലാകുന്ന കാഴ്ച്ചയാണ്. ഇൗ സാഹചര്യത്തിൽ ആർ.ടി-പി.സി.ആർ മൊബൈൽ കോവിഡ് ടെസ്റ്റിങ് ലാബുമായി രംഗത്തെത്തിയിരിക്കുകയാണ് പുനെ ആസ്ഥാനമായുള്ള മോളിക്യൂലാർ ബയോളജി കമ്പനിയായ മൈലാബ് ഡിസ്കവറി സൊല്യൂഷൻ. ഐ.സി.എം.ആർ അംഗീകരിച്ചതും എൻ.എ.ബി.എല്ലിെൻറ സർട്ടിഫിക്കറ്റുമുള്ള ആർ.ടി-പി.സിആർ മൊബൈൽ ടെസ്റ്റിങ് ലാബുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രതിദിനം 1,500 മുതൽ 3,000 ടെസ്റ്റുകൾ വരെ നടത്താൻ കഴിയുന്നതാണ് മൈലാബിെൻറ മൊബൈൽ ടെസ്റ്റിങ് ലാബ്.
മുംബൈയിൽ രണ്ട് ലാബുകൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, കൂടാതെ മൂന്നെണ്ണം ഗോവ, പുനെ, മുംബൈ എന്നിവിടങ്ങളിൽ ഈ ആഴ്ച വിന്യസിച്ചേക്കും. 'പരിശോധന ഇപ്പോൾ ആളുകളിലേക്ക് എത്തിച്ചേരേണ്ട സാഹചര്യമാണെന്ന്' മൈലാബ് മാനേജിംഗ് ഡയറക്ടർ ഹസ്മുഖ് റാവൽ പറഞ്ഞു. വരും ആഴ്ച്ചകളിൽ ആവശ്യാനുസരണം രാജ്യമൊട്ടാകെ 50 മൊബൈൽ ലാബുകൾ വിന്യസിക്കാനാണ് മൈലാബ് പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.