കുന്‍ഷാന്‍ (ചൈന): യൂബര്‍ കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിനെ 3-1ന് വീഴ്ത്തിയാണ് ഇന്ത്യ അവസാന നാലുപേരുടെ പോരാട്ടത്തിലിടം നേടിയത്. സൈന നെഹ്വാള്‍ തോല്‍വി വഴങ്ങിയെങ്കിലും പി.വി. സിന്ധു, റിത്വിക ശിവാനി ഗാഡെ, ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ എന്നിവരാണ് ജയിച്ചത്.
ആദ്യ മത്സരത്തില്‍ രത്ചനോക് ഇന്‍റനോന്‍ 21-12, 21-19 സ്കോറിനാണ് സൈനയെ വീഴ്ത്തിയത്. പിന്നാലെ, സിന്ധു ബുസ്നാന്‍ ഒങ്ബുറങ്ഫാനെ 21-18, 21-7 സ്കോറിന് വീഴ്ത്തി. ചൈന -ചൈനീസ് തായ്പേയ് ക്വാര്‍ട്ടറിലെ വിജയികളാവും സെമിയില്‍ ഇന്ത്യയുടെ എതിരാളി. ഇന്തോനേഷ്യയെ 3-0ത്തിന് തോല്‍പിച്ച് ദക്ഷിണ കൊറിയയും സെമിയില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.