ദേശീയ സീനിയർ വോളിബോൾ; റെയിൽവേയെ അട്ടിമറിച്ച് കേരളാ വനിതകൾ ചാമ്പ്യന്മാർ

ചെന്നൈ: ഒടുവിൽ കേരള വനിതകൾ റെയിൽവേയോട് കണക്കുതീർത്തു. കഴിഞ്ഞ 10 വർഷമായി ഫൈനലിൽ തങ്ങളെ തോൽപിച്ചുകൊണ്ടിരുന ്ന മലയാളി താരങ്ങൾതന്നെ അമരത്തുള്ള റെയിൽവേ ടീമിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കെട്ടുകെട്ടിച്ച് കേരളം 11ാം തവണ ദേശീയ വോളിബാളിൽ വനിത ചാമ്പ്യൻപട്ടം കരസ്ഥമാക്കി. സ്കോർ: 20-25, 25-17, 17-25, 25-19, 15-8.


കേരളത്തിെൻറ ആദ്യ ട്രോഫി 1971-72ൽ കെ.സി. ഏലമ്മയു ടെ നേതൃത്വത്തിലായിരുന്നു. 2007-08ൽ അശ്വനി എസ്. കുമാറിെൻറ നായകത്വത്തിൽ കിരീടം നേടിയശേഷം നടന്ന എല്ലാ ദേശീയ വോളി ചാമ്പ്യൻഷിപ്പിലും ഫൈനലിൽ റെയിൽവേക്കു മുന്നിൽ അടിതെറ്റാനായിരുന്നു കേരളത്തിെൻറ വിധി. അതിനെല്ലാം കണക്കുതീർക്കുന്നതും കഴിഞ്ഞവർഷം സ്വന്തംതട്ടകത്തിൽ കോഴിക്കോട്ട് വിജയത്തിനടുത്തെത്തിയിട്ടും കിരീടം കൈവിട്ടതിെൻറ നിരാശ തീർക്കുന്നതുമായി ഇത്തവണത്തെ ജയം. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പിറകിൽനിന്ന ശേഷമായിരുന്നു വിജയമെന്നത് മാധുര്യം കൂട്ടുന്നു. 33 തവണ കിരീടം ചൂടിയിട്ടുള്ള ടീമാണ് റെയിൽവേ.

67ാമത് ദേശീയ വോളി ചാമ്പ്യൻഷിപ്പിെൻറ ഫൈനൽ ദിവസത്തിന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങുണർന്ന നിമിഷങ്ങളിലും കേരളം അത്ഭുതം കാണിക്കുമെന്ന് കാണികൾ പ്രതീക്ഷിച്ചിരുന്നില്ല. കേരളം പൊരുതിയെങ്കിലും 25-20ന് റെയിൽവേ ആദ്യ സെറ്റ് പിടിച്ചതോടെ പതിവ് തിരക്കഥതന്നെയെന്ന് ഏവരും കരുതി. എന്നാൽ, രണ്ടാം സെറ്റിൽ തകർപ്പൻ കളിയുമായി 25-17ന് കേരളം തിരിച്ചടിച്ചു. മൂന്നാം സെറ്റ് അതേ സ്കോറിന് റെയിൽവേ നേടിയതോടെ കളി തീരുമാനമായി എന്നു തോന്നിച്ചു. എന്നാൽ, കേരള വനിതകൾ തളർന്നില്ല. വർധിതവീര്യത്തോടെ ആഞ്ഞടിച്ച കേരളം 25-19ന് നാലാം സെറ്റ് സ്വന്തമാക്കിയശേഷം അതിനിർണായകമായ അവസാന സെറ്റ് 15-8ന് അനായാസം സ്വന്തമാക്കി കിരീടവരൾച്ചക്ക് വിരാമമിട്ടു.


സെറ്റർ കെ.എസ്. ജിനി, ലിബറോ അശ്വതി രവീന്ദ്രൻ, എസ്. രേഖ, എസ്. സൂര്യ തുടങ്ങിയവർ തകർത്തുകളിച്ച കേരളത്തിെൻറ നായിക കോഴിക്കോട് നരിക്കുനി കേണ്ടാത്തുപാറക്കാരി ഫാത്തിമ റുക്സാനയാണ്. വടകരക്കാരി എം.എസ്. പൂർണിമ നയിച്ച റെയിൽവേ ടീമിൽ മിനിമോൾ എബ്രഹാം, ടെറിൻ ആൻറണി തുടങ്ങിയ മലയാളികളുമുണ്ടായിരുന്നു. കേരള ടീമി‍െൻറ കോച്ച് സി.എസ്. സദാനന്ദനും മാനേജർ സുജാതയുമാണ്.

Tags:    
News Summary - national senior volleyball championship 2019- Sports news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.