ലണ്ടൻ: ഝാർഖണ്ഡിലെ ‘യുവ’ക്ക് ലോകപ്രശസ്തമായ ലോറസ് അവാർഡ്. േമഖലയിെല പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ഫുട്ബാളിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സന്നദ്ധ സംഘമാണ് ‘യുവ’. അമേരിക്കക്കാരായ ഫ്രാൻസ് ഗാസ്റ്റ്ലറും റോസ് തോംസൺ ഗാസ്റ്റ്ലറുമാണ് സ്ഥാപകർ.
ശൈശവ വിവാഹം സാർവത്രികമായ ഇൗ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനമാണ് ‘യുവ’ കാഴ്ചവെക്കുന്നത്. നിലവിൽ 450ലേറെ പെൺകുട്ടികൾ ‘യുവ’യുടെ സംരക്ഷണത്തിൽ കഴിയുന്നുണ്ട്. ചില കുട്ടികൾ കായിക പരിശീലകരായി സ്ഥാനക്കയറ്റവും നേടിയിട്ടുണ്ട്. മോണകോയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ യുവയിൽ നിന്നുള്ള നീത കുമാരി, ഹേമ കുമാരി, കോനിക കുമാരി, രാധ കുമാരി എന്നിവരാണ് ലോറസ് അവാർഡ് ഏറ്റുവാങ്ങിയത്. ലോകപ്രശസ്ത ഫുട്ബാൾ പരിശീലകൻ ആഴ്സൻ വെങ്ങറാണ് ഇവർക്ക് അവാർഡ് സമ്മാനിച്ചത്.
മോണകോയിൽവെച്ച് ബ്രസീൽ മുൻ നായകൻ കഫു, ആഴ്സൻ വെങ്ങർ, ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കർ എന്നിവരുമൊത്ത് തെരുവു ഫുട്ബാൾ കളിക്കാനും ഇവർക്ക് അവസരമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.