????????????? ?????????

ഇഗ്നാഷേവിചും സമെദോവും  കളി മതിയാക്കി

മോസ്കോ: റഷ്യ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിനുപിന്നാലെ ഡിഫൻഡർ സെർജി ഇഗ്നാഷേവിചും വിങ്ങർ അലക്സാണ്ടർ സമെദോവും അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. 39കാരനായ ഇഗ്നാഷേവിച് റഷ്യക്കായി ഏറ്റവും കൂടുതൽ മത്സരം കളിച്ചിട്ടുള്ള താരമാണ്. 127 കളികളിൽ റഷ്യൻ ജഴ്സിയണിഞ്ഞിട്ടുള്ള ഇൗ ആറടിക്കാരൻ എട്ട് ഗോളുകളും നേടിയിട്ടുണ്ട്. 2002ലാണ് ദേശീയ ടീമിൽ അരങ്ങേറിയത്. 15 വർഷമായി സി.എസ്.കെ.എ മോസ്കോക്കായി കളിക്കുന്ന താരം 17 ആഭ്യന്തര കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 

33കാരനായ സമെദോവ് റഷ്യക്കായി 53 കളികളിൽ ഏഴ് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. 2011ലാണ് ദേശീയ ടീമിലെത്തിയത്. ഏെറക്കാലം ലോകോമോട്ടിവ് മോസ്കോക്കായി പന്തുതട്ടിയ താരം ഇപ്പോൾ സ്പാർടക് മോസ്കോക്കാണ് കളിക്കുന്നത്.

Tags:    
News Summary - World Cup Retirement - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.