പരന്ന പാനമ തൊപ്പിയും വിഖ്യാതമായ പാനമ കനാലും ആയിരുന്നു രണ്ടു വർഷം മുമ്പുവരെ മധ്യ അമേരിക്കയിലെ കൊച്ചു രാജ്യത്തെക്കുറിച്ചുള്ള കേട്ടറിവ്. പാനമ പേപ്പേഴ്സ് എന്ന രാഷ്ട്ര നേതാക്കന്മാരുടെ സാമ്പത്തിക തിരിമറികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നപ്പോൾ നമ്മൾ ആരാധിച്ചിരുന്ന പല ലോക നേതാക്കളുടെയും യഥാർഥ മുഖങ്ങളിലൂടെ പാനമ ഒരിക്കൽക്കൂടി ഓർമയിലെത്തി. 2018 റഷ്യൻ ലോകകപ്പിൽ പങ്കെടുത്ത രാജ്യം എന്ന നിലയിലാകും ഇനി പാനമ എന്ന മധ്യ അമേരിക്കൻ രാജ്യം ഓർമയിലെത്തുക.
ഇട്ടാവട്ടമുള്ള ഈ രാജ്യത്തിെൻറ ഫുട്ബാൾ തന്ത്രങ്ങളിൽ കുടുങ്ങിയാണ് ട്രംപിെൻറ അമേരിക്കയുടെ റഷ്യൻ മോഹം തകർന്നത്. അവസാന മത്സരം വരെ പാനമയെക്കാൾ മൂന്നു പോയൻറിന് മുന്നിലായിരുന്നു ‘യു.എസ് ബോയ്സ്’. അവസാന റൗണ്ടിൽ പാനമക്ക് കോസ്റ്ററീകയും യു.എസിന് ട്രിനിഡാഡ് ടുബാഗോയുമായിരുന്നു എതിരാളി. ആദ്യപാദത്തിൽ കോസ്റ്ററീകയോട് തോറ്റ് പാനമ രണ്ടാം പാദത്തിലും തോൽക്കുമെന്ന് അമേരിക്ക സ്വപ്നംകണ്ടു. ട്രിനിഡാഡിനെ ഗൗരവത്തിലെടുക്കേണ്ടെന്നും അവർ തീരുമാനിച്ചു. എന്നാൽ, 90 മിനിറ്റു കഴിഞ്ഞപ്പോൾ 2-1ന് പാനമ ജയിച്ചു കയറുകയും യു.എസ് ബോയ്സ് ട്രിനിഡാഡിനോട് (1-2) കീഴടങ്ങുകയും ചെയ്തു.
അയൽക്കാരായ അമേരിക്കയെപ്പോലെ ഫുട്ബാളിനെക്കാൾ ബേസ്ബാളിനോടാണ് പാനമയുടെ പ്രണയം. ബേസ്ബാൾ റാങ്കിങ്ങിൽ ഏറെ മുന്നിലാണവർ. പ്രൂസ് കസ്റ്റൂലോ എന്ന സൂപ്പർസ്റ്റാർ അമേരിക്കൻ ദേശീയ ലീഗിലെ പ്രമുഖ കളിക്കാരനാണ്. അടുത്ത സ്ഥാനം ബാസ്കറ്റ് ബാളിനാണ്. നാട്ടുകാരനായ റൊണാൾഡോ ബ്ലാക്ക്മാൻ എൻ.ബി.എയിലെ അറിയപ്പെടുന്ന താരം. പിന്നെ പ്രചാരം ബോക്സിങ്ങിന്. നിരവധി ലോകചാമ്പ്യന്മാരെ കൂടി അവർ സംഭാവന ചെയ്തു.
ഇതിനൊക്കെ ശേഷമാണ് കാൽപന്തുകളിക്ക് സ്ഥാനം. ലോകകപ്പ് യോഗ്യതക്ക് പത്തു തവണ പൊരുതിത്തോറ്റപ്പോൾ 11ാം ശ്രമത്തിലാണ് ലക്ഷ്യം കാണുന്നത്. റഷ്യയിലെത്തുേമ്പാൾ വയസ്സൻ പടയെന്ന പേരുദോഷം കൂടിയുണ്ട്. ബ്ലാസ് പെരസ് എന്ന ഗോളടി വീരെൻറ പ്രായം 37. ഒപ്പമുള്ളവരും ചില്ലറക്കാരൊന്നുമല്ല. ഡിഫൻഡർ റോമൻ ടോറസ് 33, ഗബ്രിയേൽ ഗോമസ് 33, ലൂയീസ് ഡെഡീജെ 35, ആൽബർട്ടോ ക്വിൻറാറിയോ 31 എന്നീ പരിചയ സമ്പന്നരെ ഒക്കെ ഒരു ചരടിൽ കോർത്താണ് വരവ്. കോച്ച് ഹെർനാൻ ദാരിയോ ഗോമസിനാണ് പാനമക്കാരുടെ വിസ്മയ നേട്ടത്തിെൻറ ക്രെഡിറ്റ് മുഴുവൻ. കടന്നാക്രമണമാണ് കോച്ച് ക്വിൻറാറിയോയുടെ ശൈലി. ഏതു പ്രതിരോധനിരയും കടന്നുകയറി ഗോൾ നേടാൻ അവരുടെ മുന്നേറ്റ നിരക്ക് കഴിയുന്നു. എല്ലാ ടീമുകൾക്കെതിരെയും അവരുടെ മുന്നേറ്റക്കാർ ഗോൾ നേടി. പാനമ ആദ്യമായി ലോകകപ്പ് യോഗ്യത നേടിയപ്പോൾ സർക്കാർ ദേശീയ അവധിയായി പ്രഖ്യാപിച്ചു. അന്ന് വിജയദിനമാക്കി മാറ്റി രാജ്യമൊന്നാകെ തെരുവിലിറങ്ങി ആഘോഷിച്ചു.
104 സാർവദേശീയ മത്സരങ്ങളിൽ 43 ഗോളുകൾ നേടിയ 35 കാരനായ ലൂയീസ് തെഡേജയാണ് ടീമിലെ തലമുതിർന്നവൻ. ഇതിനകം വിവിധരാജ്യങ്ങളുടെ 19 ക്ലബ് ടീമുകൾക്കാണ് ഇയാൾ ബൂട്ടുകെട്ടിയത്. ആറടി മൂന്നു ഇഞ്ച് ഉയരമുള്ള പ്രതിരോധ നായകൻ റോമൻ ടോറസ്സ് ആണ് നിർണായക നിമിഷങ്ങളിൽ ഗോൾ നേടി ടീമിന് വിജയം സമ്മാനിക്കുന്നത്. റഷ്യയിൽ ഗ്രൂപ് റൗണ്ടിൽ പാനമക്കൊപ്പമുള്ളത് തങ്ങളെക്കാൾ പകുതി പ്രായക്കാരായ ബെൽജിയവും തുനീഷ്യയും സാക്ഷാൽ ഇംഗ്ലണ്ടുമാണ്. പ്രതിയോഗികളായ മൂന്നു ടീമുകൾെക്കതിരെയും ഇന്നുവരെ കളിച്ചിട്ടില്ല. എല്ലാ അർഥത്തിലും കന്നിപ്പോരിനാണ് പാനമയുടെ പടയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.