അണ്ടർ 16 എ.എഫ്.സി കപ്പ്: ക്വാർട്ടർ തേടി ഇന്ത്യ ഇന്ന് ഇന്തോനേഷ്യക്കെതിരെ

ക്വാലാലംപുർ: ഒന്നര പതിറ്റാണ്ടിെൻറ കാത്തിരിപ്പിന് അറുതിതേടി ഇന്ത്യൻ അണ്ടർ 16 ഫുട്ബാൾ ടീം വ്യാഴാഴ്ച ഇറങ്ങുന്നു. എ.എഫ്.സി കപ്പ് ടൂർണമെൻറിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ടാണ് ബിബിയാനോ ഫെർണാണ്ടസിെൻറ കുട്ടികൾ ഇന്തോനേഷ്യക്കെതിരെ ബൂട്ടുകെട്ടുന്നത്. 2002ലാണ് ഇന്ത്യ അവസാനമായി ടൂർണമെൻറിൽ അവസാന എട്ടിലെത്തിയത്.

ഗ്രൂപ് സിയിൽ രണ്ടു കളികൾ വീതം കഴിഞ്ഞപ്പോൾ ഒരു ജയവും ഒരു സമനിലയുമായി ഇന്തോനേഷ്യയും ഇന്ത്യയും നാലു പോയൻറ് വീതവുമായി ഒപ്പത്തിനൊപ്പമാണ്. എന്നാൽ, ഗോൾ ശരാശരിയിൽ മുൻതൂക്കം ഇന്തോനേഷ്യക്കാണ്. ഗ്രൂപ്പിലെ മറ്റു ടീമുകളായ വിയറ്റ്നാമിനും ഇറാനും ഒരോ പോയൻറ് വീതമാണുള്ളത്. ഇന്ന് സമനില സ്വന്തമാക്കിയാൽ തന്നെ ഇന്ത്യക്ക് മുന്നേറാം. തോറ്റാലും രണ്ടാം കളിയിൽ ഇറാനും വിയറ്റ്നാമും തുല്യത പാലിച്ചാൽ ഇന്ത്യക്ക് ക്വാർട്ടറിൽ കടക്കാം.

Tags:    
News Summary - Under 16 AFC Cup - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.