ലിസ്ബൻ: യുവേഫ നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇറ്റലിക്ക് തിരിച്ചടി. പോളണ്ടിനെതിരായ സമനിലക്കുശേഷം, ലീഗ് ‘എ’ ഗ്രൂപ് മൂന്നിലെ രണ്ടാം പോരാട്ടത്തിനെത്തിയ ഇറ്റലിക്കാരെ പോർചുഗീസ് പട 1-0ത്തിന് തോൽപിച്ചു. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയിറങ്ങിയ പറങ്കികൾക്ക് സെവിയ്യ താരം ആന്ദ്രെ സിൽവയുെട ഗോളാണ് തുണയായത്.
ഇതോടെ, ഗ്രൂപ് മൂന്നിൽ ജയത്തോടെ പോർചുഗലിന് മൂന്നു പോയൻറായി. തോൽവിയും സമനിലയുമടക്കം ഒരു പോയൻറുള്ള ഇറ്റലി മൂന്നാമതാണ്.ലോകകപ്പ് യോഗ്യതപോലും ലഭിക്കാതെ തകർന്നടിഞ്ഞ ഇറ്റാലിയൻ ടീമിനെ ഉയർച്ചയിലേക്കെത്തിക്കാമെന്ന വാഗ്ദാനവുമായി എത്തിയ റോബർേട്ടാ മാൻസീനിക്ക് തോൽവി വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
പോർചുഗലിെൻറ തലസ്ഥാനനഗരിയായ ലിസ്ബനിലെ മൾട്ടി സ്േപാർട്സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. സ്വന്തം കാണികൾക്കു മുന്നിൽ ഇറ്റലിക്കാരെ പിന്നിലാക്കി പറങ്കിപ്പട മനോഹരമായി കളിച്ചു. ആന്ദ്രെ സിൽവ, ബെർണാഡോ സിൽവ എന്നിവരായിരുന്നു മുന്നേറ്റത്തിൽ. ആദ്യ പകുതിയിൽ പോർചുഗലിെൻറ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ ഇറ്റാലിയൻ കൗമാര ഗോൾകീപ്പർ ജിയാൻ ലൂയിജി ഡോണറുമ്മ മാസ്മരിക സേവിങ്ങുകളുമായി കാത്തു.
രണ്ടാംപകുതിയുടെ തുടക്കത്തിലാണ് ആന്ദ്രെ സിൽവയുടെ വിജയഗോൾ. ആർ.ബി ലീപ്സിഗ് താരം ബ്രൂമ നൽകിയ പാസിൽനിന്നാണ് സിൽവ ഗോൾ നേടുന്നത്. ലാസിയോ താരം ബലോെട്ടല്ലിയുടെ അഭാവത്തിൽ 4-3-3 ശൈലിയിലായിരുന്നു ഇറ്റലിയെ മാൻസീനി മൈതാനത്തിറക്കിയത്. മുന്നേറ്റത്തിലുണ്ടായിരുന്ന സിമോെണ സാസക്കും ഫെഡറികോ ചീസെക്കും കാര്യമായൊന്നും ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.