പാരിസ്: ലോകകപ്പ് ചാമ്പ്യന്മാർക്ക് യുവേഫ നേഷൻസ് ലീഗിൽ ആദ്യ ജയം. ലീഗ് ‘എ’ ഗ്രൂപ് ഒന്നിലെ മത്സരത്തിൽ നെതർലൻഡ്സിനെ ഫ്രഞ്ച് പട 2-1ന് തോൽപിച്ചു. ലോകകപ്പിലെ കൗമാര താരം കെയ്ലിയൻ എംബാപെ, ഒലിവർ ജിറൂഡ് എന്നിവരാണ് ഫ്രാൻസിെൻറ വിജയ ശിൽപികളായത്. നേരത്തേ, ആദ്യ മത്സരത്തിൽ ഫ്രാൻസ് ജർമനിയോട് ഗോൾരഹിത സമനിലയിലായിരുന്നു. രണ്ടു മത്സരങ്ങളിൽ ഇവർക്ക് ഇതോടെ നാലു പോയൻറായി.
ലോകകപ്പ് കിരീടത്തിനുശേഷം സ്വന്തം മണ്ണിൽ ആദ്യ മത്സരത്തിനിറങ്ങിയ ചാമ്പ്യന്മാരെ തലസ്ഥാന നഗരിയിലെ സ്റ്റേഡിയത്തിൽ സ്വാഗതംചെയ്യാൻ 80,000ത്തോളം ആരാധകർ ഒത്തുകൂടിയിരുന്നു. ഗോളാരവങ്ങൾ മുഴങ്ങാൻ അധികസമയം വേണ്ടിവന്നില്ല. റഷ്യയിൽ കിരീടം ചൂടുന്നതിൽ നിർണായക പങ്കുവഹിച്ച കൗമാര താരം കെയ്ലിയൻ എംബാപെ തന്നെ ആദ്യം വലകുലുക്കി.
നെതർലൻഡ്സിെൻറ വിങ്ബാക്ക് കെന്നി ടിറ്റെ പന്ത് ക്ലിയർ ചെയ്യുന്നതിലുണ്ടായ പിഴവിൽനിന്നാണ് ഗോളിന് വഴിയൊരുങ്ങുന്നത്. അവസരം മുതലാക്കിയ മറ്റ്യൂഡി പന്തുമായി ബോക്സിലേക്ക് നീങ്ങി തകർപ്പൻ ക്രോസ് ഒരുക്കി. മറുവശത്തുണ്ടായിരുന്ന എംബാപെക്ക് കാൽവെക്കേണ്ട പണിമാത്രം. 67ാം മിനിറ്റിൽ (റിയാൻ ബാബെൽ) നെതർലൻഡ്സ് തിരിച്ചടിച്ച് സമനില പിടിച്ചു. എന്നാൽ, ആരാധകർക്കു മുന്നിൽ ചാമ്പ്യന്മാർ വീണ്ടും വമ്പുകാട്ടി. നീണ്ടകാലത്തെ ഗോൾക്ഷാമത്തിന് വിരാമം കുറിച്ച് ഒലിവർ ജിറൂഡിെൻറ തകർപ്പൻ വിന്നിങ് ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.