ടോട്ടൻഹാമിനെ മുട്ടുകുത്തിച്ച് ബേൺലി

ലണ്ടൻ: കിരീട വഴിയെ ലിവർപൂളിനും സിറ്റിക്കും പിന്നാലെ കുതിച്ച ടോട്ടൻഹാമിന് വീണ്ടും അപ്രതീക്ഷിത തിരിച്ചടി. നിർണായക പോരിനിറങ്ങിയ ടോട്ടൻഹാമിനെ ബേൺലി 2-1ന് മുട്ടുകുത്തിച്ചു. അവസാന നിമിഷം സ്ട്രൈക്കർ ആഷ്ലി ബാർനെസ് നേടിയ ഗോളിലാണ് ടോട്ടൻഹാം വീണത്. രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും. 57ാം മിനിറ്റിൽ ബേൺലി സ്ട്രൈക്കർ ക്രിസ് വൂഡ് ഗോൾ നേടി സന്ദർശകരെ ഞെട്ടിച്ചു.

പക്ഷേ, ലീഡ് അധികം നീണ്ടുനിന്നില്ല. ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്നിലൂടെ (65) ടോട്ടൻഹാം സമനില പിടിച്ചെടുത്തു. ജയത്തിനായി ടോട്ടൻഹാം ആർത്തിരമ്പി കളിച്ചെങ്കിലും 83ാം മിനിറ്റിൽ രണ്ടാം ഗോളും (ആഷ്ലി ബാർനസ്) വഴങ്ങിയതോടെ തോൽവി ഉറപ്പിച്ചു. 60 പോയൻറുമായി മൂന്നാമതാണ് ടോട്ടൻഹാം. മറ്റു മത്സരങ്ങളിൽ വാറ്റ്ഫോർഡ് 5-1ന് കാർഡിഫിനെയും വെസ്റ്റ്ഹാം യുനൈറ്റഡ് ഫുൾഫാമിനെയും (3-1) തോൽപിച്ചു.

Tags:    
News Summary - Tottenham Hotspur F.C lost - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT