ആസ്ട്രേലിയൻ ഫുട്ബാൾ ഇതിഹാസം കാഹിൽ കളി മതിയാക്കി

സിഡ്നി: ആസ്ട്രേലിയൻ ഫുട്ബാൾ ഇതിഹാസം ടിം കാഹിൽ കളി മതിയാക്കി. കഴിഞ്ഞ നവംബറിൽ ദേ ശീയ ടീമിൽനിന്നു പടിയിറങ്ങിയ കാഹിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷഡ്പുർ എഫ്.സിക്ക് പന്തുതട്ടിയാണ് രണ്ടു പതിറ്റാണ്ട് കടന്ന ഫുട്ബാൾ ജീവിതത്തിന് വിരാമം കുറിക്കുന്നത്. 2004 മുതൽ 2018 വരെ ആസ്ട്രേലിയക്കായി കളിച്ച താരത്തിന് യാത്രയയപ്പ് മത്സരമൊരുക്കിയാണ് രാജ്യം വിടനൽകിയത്.

പിന്നീട്, െഎ.എസ്.എല്ലിൽ തുടർന്നു. കഴിഞ്ഞ സീസണിൽ 11 കളിയിൽ രണ്ടു േഗാളുമായി ജാംഷഡ്പുരിെൻറ മാർക്വീ താരമായി നിറഞ്ഞുനിന്നു. ഇനി കോച്ചിങ്ങിലേക്ക് തിരിയുകയാണെന്ന് വിരമിക്കൽ അറിയിച്ചുകൊണ്ട് താരം പറഞ്ഞു. എവർട്ടനിൽ എട്ടു വർഷവും അമേരിക്ക, ചൈന, ആസ്ട്രേലിയ ക്ലബുകളിലും കളിച്ചും.
Tags:    
News Summary - tim cahill- football, Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT