ഇസ്താംബൂൾ: യുവേഫ സൂപ്പർ കപ്പിൽ ലിവർപൂൾ മുത്തമിട്ടപ്പോൾ റെക്കോർഡിട്ടത് റഫറിയാണ്. യുവേഫ പുരുഷ ഫൈനൽ വനിതാ റഫറി ന ിയന്ത്രിച്ചതാണ് ചരിത്രമായിരിക്കുന്നത്. ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാർട്ടാണ് വിസിലൂതിയത്.
മാനുവേല നിക്കോലോസിയും (ഇറ്റലി) മിച്ചല്‍ ഒനീലും (അയര്‍ലൻഡ്) 35 കാരിയായ ഫ്രപ്പാർട്ടിനെ മത്സരം നിയന്ത്രിക്കാൻ അസിസ്റ്റ് ചെയ്തു. ഫുട്ബോൾ ആരാധകരും താരങ്ങളുമെല്ലാം സ്റ്റെഫാനി മത്സരം നിയന്ത്രിച്ച വിധം പ്രശംസിക്കുകയാണ്. നിശ്ചിത സമയത്തിൽ 2-2 സമനിലയിലാകുകയും തുടർന്ന് അധിക സമയത്തേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീണ്ടിരുന്നു.
ടെൻഷനില്ല, പുരുഷ റഫറിമാരെ പോലെ മികച്ചവരാണെന്ന് തെളിയിക്കുവാനുള്ള അവസരമാണിത്. അത് തെളിയിക്കുമെന്നും മത്സരത്തിന് മുമ്പ് സ്റ്റെഫാനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ കിരീടം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.