കൊൽക്കത്ത: 72ാമത് സന്തോഷ് േട്രാഫി ടൂർണമെൻറ് ഫൈനൽ റൗണ്ടിൽ തുടർച്ചയായ രണ്ടാം വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ബംഗാൾ നില ശക്തമാക്കി. ഗ്രൂപ് എയിൽ മഹാരാഷ്ട്രയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബംഗാൾ തകർത്തത്. ഗ്രൂപിലെ മറ്റൊരു കളിയിൽ ചണ്ഡിഗഢ് മണിപ്പൂരിനെ 1^1ന് സമനിലയിൽ കുരുക്കി. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് ആണിത്. ആദ്യ കളിയിൽ ചണ്ഡിഗഢിനെ തകർത്തിരുന്ന കേരളം വെള്ളിയാഴ്ച മണിപ്പൂരിനെ നേരിടും.
ഹൗറ ശൈലേൻ മന്ന സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ബംഗാളിെൻറ തിരിച്ചുവരവ്. രണ്ടു േഗാൾ നേടിയ വിദ്യാസാഗർ സിങ്ങിെൻറ നേതൃത്വത്തിലായിരുന്നു ആതിഥേയരുടെ പടയോട്ടം. എട്ടാം മിനിറ്റിൽ ലിയാണ്ടർ ധർമൈയിലൂടെ മുന്നിൽ കടന്ന മഹാരാഷ്ട്ര വലയിൽ പക്ഷേ ഇടവേളക്കുശേഷം ബംഗാൾ ഗോൾവർഷം നടത്തി. മൊനോതോഷ് സർക്കാർ (55), ജിതെൻ മർമു (62), വിദ്യാസാഗർ സിങ് (79, 82), രാജൻ ബർമൻ (89) എന്നിവരാണ് ഗോളുകൾ നേടിയത്.
ചണ്ഡിഗഢിനെതിരെ മണിപ്പൂരാണ് ആദ്യം ഗോൾ നേടിയത്. 25ാം മിനിറ്റിൽ എൻഗാംഗ്ബാം നവോച്ചയായിരുന്നു സ്കോറർ. എന്നാൽ, 66ാം മിനിറ്റിൽ വിവേക് റാണയിലൂടെ എതിരാളികൾ ഒപ്പമെത്തി. രണ്ട് മത്സരങ്ങളിൽ ആറ് പോയൻറുള്ള ബംഗാളാണ് ഗ്രൂപ്പിൽ മുന്നിൽ. കേരളത്തിന് ഒരു കളിയിൽ മൂന്ന് പോയൻറുണ്ട്. മണിപ്പൂരിനും ചണ്ഡിഗഢിനും രണ്ടു മത്സരങ്ങളിൽ ഒരു പോയൻറാണുള്ളത്. ഒരു കളി കളിച്ച മഹാരാഷ്ട്രക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.