കോഴിക്കോട്: ആദ്യദിനം ആന്ധ്രപ്രദേശിനെതിരെ കേരളം അഞ്ച് ഗോളുകൾ വർഷിച്ചെങ്കിൽ രണ്ടാം ദിനം കർണാടക പോണ്ടിച്ചേരിയെ തകർത്തത് എതിരില്ലാത്ത ഏഴുഗോളുകൾക്ക്. സന്തോ ഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട് മത്സരത്തിൽ ഗ്രൂപ് ബിയിലെ ആദ്യേപാരാട്ടത് തിലാണ് കർണാടക കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോൾമഴ പെയ്യിച്ചത്.
വിജയികൾക്കു വേണ്ടി ദീപ് മജുംദാർ (20, 31) ഇരട്ടഗോളുകൾ നേടി. വിഘ്നേഷ് ഗുണശേഖർ (26), സുധീർ കോട്ടിക്കേല (32), നിഖിൽ രാജ്( 48), അമയ് മൊറാജ്കർ(74), സോലൈമലൈ( 78) എന്നിവരാണ് മറ്റ് സ്കോറർമാർ. വ്യാഴാഴ്ച ൈവകീട്ട് 3.30ന് ആന്ധ്രപ്രദേശ് ഗ്രൂപ് എയിൽ തമിഴ്നാടിനെ നേരിടും.
ബംഗളൂരു സൂപ്പർഡിവിഷൻ ടീമായ കിക്ക് സ്റ്റാർട്ട് എഫ്.സിയുടെയും ഐ.എസ്.എൽ സംഘമായ ബംഗളൂരു എഫ്.സിയുടെ റിസർവ് താരങ്ങളുമടങ്ങിയ കർണാടകക്ക് കളിയുടെ ഒരുഘട്ടത്തിലും പോണ്ടിച്ചേരി ഭീഷണിയായില്ല.
മൂന്നു വട്ടം മാത്രമാണ് കർണാടക ഗോൾകീപ്പർ ജെ. കൃഷ്ണമൂർത്തിയെ പോണ്ടിച്ചേരി മുന്നേറ്റനിര പരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.