സാഗ്റബ്: റഷ്യൻ ലോകകപ്പിലേക്ക് ആദ്യഘട്ടം ഭദ്രമാക്കി ക്രൊയേഷ്യയും സ്വിറ്റ്സർലൻഡും. യൂറോപ്പിലെ പ്ലേ ഒാഫ് മത്സരത്തിൽ ആദ്യ പാദത്തിനിറങ്ങിയ ക്രൊയേഷ്യ 4-1ന് ഗ്രീസിനെ കെട്ടുകെട്ടിച്ചപ്പോൾ, സ്വിറ്റ്സർലൻഡ് വടക്കൻ അയർലൻഡിനോട് (1-0) കഷ്ടിച്ച് ജയിച്ചു. 12നാണ് ഇരുവരുടെയും രണ്ടാംപാദ പോരാട്ടം.
റയൽ മഡ്രിഡ്-ബാഴ്സലോണ ടീമുകളുടെ മധ്യനിരയിലെ നെടുന്തൂണുകളായ ഇവാൻ റാകിടിച്ചും ലൂക മോഡ്രിച്ചും കളി നെയ്തെടുത്തപ്പോൾ ഗ്രീസ് മത്സരത്തിൽ തന്നെ ഇല്ലായിരുന്നു. ലൂക മോഡ്രിച്ച്, നികോള കാലിനിച്ച്, ഇവാൻ പെരിസിച് എന്നിവരാണ് സ്കോർ ചെയ്തത്. എ.സി മിലാൻ താരം റിക്കാർഡോ റോഡ്രിഗസിെൻറ 58ാം മിനിറ്റിലെ െപനാൽറ്റി ഗോളിലാണ് സ്വിറ്റ്സർലൻഡ് വടക്കൻ അയർലൻഡിനെ കീഴടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.