മഡ്രിഡ്: എസ്പാന്യോളിനോടേറ്റ തോൽവിക്കു പിന്നാലെ റയൽ മഡ്രിഡ് വീണ്ടും വിജയവഴിയിൽ. കഴിഞ്ഞ കളിയിൽ വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ െപ്ലയിങ് ഇലവനിൽ തിരിച്ചെത്തിയപ്പോൾ ഗെറ്റാെഫക്കെതിരെ 3-1നായിരുന്നു റയലിെൻറ വിജയം. ഇനി ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാൻ സിദാെൻറ പടയാളികൾക്ക് ആത്മവിശ്വാസത്തോടെ പാരിസിലേക്ക് പറക്കാം. ബി.ബി.സി കൂട്ട് താളത്തിലെത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടും ഗാരത് ബെയ്ൽ ഒന്നും ഗോൾ നേടി. 27 മത്സരങ്ങളിൽ റയലിന് ഇതോടെ 54 പോയൻറായി.
24ാം മിനിറ്റിലാണ് റയൽ മഡ്രിഡ് െഗറ്റാഫെയുടെ വല ആദ്യം കുലുക്കുന്നത്. ഇടതുവിങ്ങിൽനിന്ന് ഇസ്കോ ബോക്സിലുണ്ടായിരുന്ന ഗാരത് ബെയ്ലിനെ ലക്ഷ്യമാക്കി നൽകിയ ക്രോസ് നിലം തൊടുന്നതിനു മുേമ്പ അടിക്കാനുള്ള ശ്രമം ആദ്യം പാളിയെങ്കിലും പന്ത് കറങ്ങിത്തിരിഞ്ഞ് വീണ്ടും ബെയ്ലിലേക്കു തന്നെയെത്തി.
ഇത്തവണ പിഴക്കാതെ വെയ്ൽസ് താരം ഗോളാക്കി. പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉൗഴമായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിെൻറ തൊട്ടുമുേമ്പ (45) െഗറ്റാഫെയുടെ മൂന്നു പ്രതിരോധക്കാരെ മനോഹരമായി മറികടന്നാണ് പോർചുഗീസ് താരത്തിെൻറ ഗോൾ. ബെൻസേമയാണ് പന്തൊരുക്കിക്കൊടുത്തത്. 65ാം മിനിറ്റിൽ ബോക്സിലെ ഫൗളിന് ലഭിച്ച പെനാൽറ്റി ഗോളാക്കി തിരിച്ചുവരാൻ െഗറ്റാഫെ ശ്രമംനടത്തിയെങ്കിലും ഹെഡറിലൂടെ (78) മൂന്നാം ഗോൾ നേടി ക്രിസ്റ്റ്യാനോ റയലിന് വിജയം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.