ജിറോണ: പരിക്കുമാറി തിരിച്ചെത്തിയ ഗാരത് ബെയ്ലും ഗോൾവേട്ടയിലെത്തിയപ്പോൾ, എസ് പാനിയോളിനെതിരെ റയൽ മഡ്രിഡിന് 4-2െൻറ മിന്നുംജയം. സ്പാനിഷ് ലീഗിൽ റയൽ സോസിഡാഡിന ോട് തോറ്റതിനുശേഷം റയലിെൻറ തുടർച്ചയായ മൂന്നാം ജയമാണിത്.
നാലാം മിനിറ്റിൽതന്നെ റയൽ സ്ട്രൈക്കർ കരീം ബെൻസേമ വലകുലുക്കി ടീമിനെ ട്രാക്കിലാക്കി. 15ാം മിനിറ്റിൽ സെർജിയോ റാമോസും ഗോൾ നേടിയതോടെ ടീം സേഫ് സോണിലായി. എന്നാൽ, ഒരു ഗോൾ ലക്ഷ്യത്തിലെത്തിച്ച് (ലിയോ ബാറ്റിസ്റ്റ-25) എസ്പാനിയോൾ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും ആദ്യ പകുതിക്കുമുേമ്പ ബെൻസേമ (45) വീണ്ടും രക്ഷകനായി. 64ാം മിനിറ്റിലാണ് ബെയ്ൽ കളത്തിലെത്തുന്നത്. രണ്ടു മിനിറ്റ് പിന്നിടുന്നതിനുമുേമ്പ ഗോൾ നേടി വരവറിയിച്ചു.
പിന്നാലെ റാഫേൽ വറാനെ (72) ചുവപ്പുകാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നതോടെ, റയലിെൻറ പ്രതിരോധത്തിൽ വിള്ളലുണ്ടായി. ഇതു മുതലെടുത്താണ് എസ്പാനിയോൾ റോബർേട്ടാ റൊസാലസിലൂടെ രണ്ടാം ഗോൾ നേടുന്നത്. ജയിച്ചെങ്കിലും ഒന്നാമതുള്ള ബാഴ്സക്കു (49) 10 പോയൻറ് പിന്നിലാണ് റയൽ മഡ്രിഡ് (39).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.