മഡ്രിഡ്/ഡോർട്മുണ്ട്: യൂറോപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ അവസാന എട്ടിലെത്തുന്ന വരാരൊക്കെ? ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ രണ്ടാം പാദമത്സരങ്ങൾക്ക് ഇന്ന് തുട ക്കമാവുേമ്പാൾ, ക്വാർട്ടറുറപ്പിക്കാൻ വമ്പൻ ടീമുകൾ കളത്തിൽ. ഇന്ന് നടക്കുന്ന മത്സ രത്തിൽ റയൽ മഡ്രിഡ് അയാക്സ് ആംസ്റ്റർഡാമിനെയും ബൊറൂസിയ ഡോർട്മുണ്ട് ടോട്ട ൻഹാം ഹോട്സ്പറിനെയും എതിരിടും.
ബെർണബ്യൂവിൽ വിജയം തേടി
അയാക്സിെൻറ ത ട്ടകത്തിൽ ആദ്യ പാദം 2-1ന് ജയിച്ചത് റയലിന് നേരിയ ആശ്വാസമാണ്. പക്ഷേ, തുടർച്ചയായ രണ ്ടു എൽ ക്ലാസികോകളിലെ പരാജയമടക്കം ഹോം ഗ്രൗണ്ടിൽ സംഭവിച്ച ‘ഹാട്രിക് തോൽവി’യുടെ ആ ഘാതം റയൽതാരങ്ങളെ ഇനിയും വിട്ടുമാറിയിട്ടുണ്ടാവില്ല. സാൻറിയാഗോ ബെർണബ്യൂവിൽ ഇനിയൊരു തോൽവികൂടി ഏറ്റുവാങ്ങിയാൽ കോച്ച് സാൻറിയാഗോ സൊളാരിയുടെ നിലനിൽപുകൂടി അവതാളത്തിലാവും.
കിങ്സ് കപ്പിൽനിന്ന് പുറത്താവുകയും പിന്നാലെ ലാലിഗ കിരീട പ്രതീക്ഷക്ക് മങ്ങലേൽക്കുകയും ചെയ്ത റയലിന്, ചാമ്പ്യൻസ് ലീഗ് മാത്രമാണ് മുന്നിലുള്ള വലിയ ലക്ഷ്യം. അയാക്സിെൻറ തിരിച്ചുവരവ് യാഥാർഥ്യമായാൽ ഒരാഴ്ചക്കിടെ റയലിന് സംഭവിച്ച നഷ്ടം കനത്തതാവും.
കഴിഞ്ഞ 15 വർഷത്തിനിടക്ക് ആദ്യമായാണ് റയൽ ഹോംഗ്രൗണ്ടിൽ തുടർച്ചയായ മൂന്നു മത്സരങ്ങൾ തോൽക്കുന്നത്. മികവുറ്റ താരങ്ങളുണ്ടായിട്ടും ട്രാക്കിലാവാൻ പറ്റാത്തതാണ് റയലിലെ പ്രശ്നം. പുതുമുഖ-യുവ താരങ്ങളെയും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുഖ്യ പങ്കുവഹിച്ച സീനിയർ താരങ്ങളെയും കൂട്ടിയിണക്കാൻ പുതിയ േകാച്ച് സൊളാരിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം, ആദ്യ പാദത്തിൽ തോറ്റെങ്കിലും തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് ഡച്ച് ടീം അയാക്സ്. ആദ്യ പാദത്തിൽ മികച്ച മത്സരം കാഴ്ച്ചവെച്ചെങ്കിലും നിർഭാഗ്യമാണ് അവരെ ജയത്തിൽ നിന്നകറ്റിയത്.
പാതി ജയിച്ച് ടോട്ടൻഹാം
ആദ്യ പാദം 3-0ത്തിന് സ്വന്തമാക്കിയതിെൻറ ത്രില്ലിലാണ് ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം. ബുണ്ടസ് ലീഗയിൽ ബൊറൂസിയ വിജയക്കുതിപ്പ് നടത്തുന്നതിനിടയിലായിരുന്നു ഇൗ ജയമെന്നത് ടോട്ടൻഹാമിന് ആത്മവിശ്വാസം നൽകുന്നു. ആ തോൽവിക്ക് പിന്നാലെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു തവണ മാത്രമേ ജർമൻ ടീം ജയിച്ചിട്ടുള്ളൂ.
അവസാന മത്സരത്തിൽ ഒാഗ്സ്ബർഗിനോട് തോൽക്കുകയും ചെയ്തു. പ്രതിരോധത്തിലെ വമ്പൻ പിഴവാണ് ആദ്യപാദത്തിൽ ഡോർട്മുണ്ടിന് വിനയായത്. എന്നാൽ, സ്വന്തം തട്ടകമായ സിഗ്നൽ ഇഡൂന പാർക്കിൽ തിരിച്ചുവരാൻ കഴിയുമെന്നാണ് ഡോർട്മുണ്ട് ക്യാപ്റ്റൻ മാർകോ റൂയിസ് പറയുന്നത്.
‘‘മൂന്നിലേറെ ഗോളുകൾ തിരിച്ചടിക്കൽ വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും ഞങ്ങളുടെ തട്ടകത്തിൽ അത് സാധിക്കുമെന്ന് മനസ്സ് പറയുന്നു’’- റൂയിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.