ഗർജിക്കുന്ന തോക്കിനെയും അലറുന്ന പീരങ്കിയെയും വിഷം തുപ്പുന്ന നാവുകളെയും നിശ്ശബ്ദമാക്കിയ പാരമ്പര്യമുണ്ട് ഫുട്ബാളിന്. 4000 പേർ കൊല്ലപ്പെടുകയും പത്തുലക്ഷംപേർ അഭയാർഥികളാവുകയും ചെയ്ത െഎവറികോസ്റ്റിലെ ആഭ്യന്തരകലാപത്തെ 2006 ലോകകപ്പിന് പുറപ്പെടുംമുമ്പ് ഒരു വിഡിയോ സന്ദേശത്തിലൂടെ ദിദിയർ ദ്രൊഗ്ബയെന്ന ലോകതാരം അടക്കിനിർത്തിയതുപോലുള്ള പാരമ്പര്യം.
അതിെൻറ മറ്റൊരു പതിപ്പിന് സാക്ഷിയാവുകയാണ് കശ്മീർ താഴ്വര. വെടിയുണ്ടകളും നിരോധനാജ്ഞയും കലാപവും സൈന്യത്തിെൻറ നരനായാട്ടും തലക്കെട്ടുകളായി നിറഞ്ഞ താഴ്വരയിൽ ഷോഗാ ബോണിറ്റോ (മനോഹര ഗെയിം) താളമിടുന്നു. റിയൽ കശ്മീർ എന്ന ഫുട്ബാൾ ക്ലബിലൂടെ ഇവരും സ്വപ്നം കാണുകയാണ്. വെടിയുണ്ടയുടെ ശബ്ദമോ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധനകേളാ ആ സ്വപ്നങ്ങളെ മുറിക്കുന്നില്ല. ഇന്ന് െഎ ലീഗിൽ പന്തുതട്ടുന്നു. നാളെ ഇന്ത്യൻ സൂപ്പർലീഗിൽ കളിക്കണം. പിന്നെ ഇന്ത്യൻ കുപ്പായത്തിലിറങ്ങണം...
താഴ്വരയിൽനിന്ന് െഎ ലീഗിൽ പന്തുതട്ടുന്ന ആദ്യ ക്ലബായി റിയൽ കശ്മീർ മാറിയതോടെ ഇഴപൊട്ടിയ ഫുട്ബാൾ തുന്നിച്ചേർക്കുകയാണ് ഇൗ നാട്. ഇന്ത്യ-പാക് യുദ്ധങ്ങൾക്കും അതിർത്തി കടന്നെത്തുന്ന തീവ്രവാദങ്ങൾക്കുമിടയിൽ ഞെരുങ്ങിപ്പോയ കളി പാരമ്പര്യം പൊടിതട്ടിയെടുക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ നാളിൽതന്നെ ഫുട്ബാളിനെ വരവേറ്റ മണ്ണ് 1960നുശേഷമാണ് കളിയിടങ്ങളില്ലാത്ത കണ്ണീരായി മാറിയത്. ചോരപ്പുഴകൾക്കിടയിൽ മഞ്ഞിെൻറ സൗന്ദര്യം നഷ്ടപ്പെട്ടതുപോലെ കാൽപ്പന്തും അവരുടെ ബൂട്ടുകളിൽനിന്ന് പന്തിെൻറ താളവും വിസ്മൃതിയിലായി. ഇടക്ക് ചെറു കളിസംഘങ്ങളിലൂടെ ‘സുന്ദര കളിയെ’ വീണ്ടെടുക്കാൻ ശ്രമിക്കുേമ്പാൾ കാലംതെറ്റി പെയ്ത മഴപോലെ ശേഷിപ്പുകളില്ലാതെ അവ മാഞ്ഞുപോകും. പക്ഷേ, ഇൗ സ്വപ്നങ്ങൾ റിയലാണ്.
ഇത് റിയൽ കശ്മീർ
ബുർഹാൻ വാനി വധത്തിലെ പ്രതിഷേധത്തിൽ ശ്രീനഗറും പരിസരവും കലുഷിതമായ നാളിലാണ് പത്രങ്ങളുടെ തലക്കെട്ടിൽ ഒരു ഫുട്ബാൾ ക്ലബിനെ കുറിച്ചും താഴ്വര അറിയുന്നത്. ‘രജിസ്റ്റർ െചയ്യാത്ത ക്ലബിന് രാജ്യത്തെ പഴക്കമേറിയ ടൂർണമെൻറിൽ (ഡ്യൂറൻറ് കപ്പ്) കളിക്കാൻ ക്ഷണം’. 2016 ആഗസ്റ്റിലായിരുന്നു ഇത്. കശ്മീർ മോണിറ്റർ എന്ന കുടുംബ ഉടമസ്ഥയിലെ പത്രത്തിെൻറ എഡിറ്ററായ ഷമീം മിറാജും കൂട്ടുകാരൻ സന്ദീപ് ചാട്ടുവും ചേർന്ന് ആരംഭിച്ച ‘റിയൽ കശ്മീർ’ എന്ന ക്ലബിനെ നാട്ടുകാർ അറിയുകയായിരുന്നു അന്ന്. കലാപവഴിയിലേക്ക് നീങ്ങുന്ന യുവാക്കളെ എങ്ങനെ നേരായ പാതയിൽ നയിക്കാമെന്ന് ആലോചനകൾക്ക് കിട്ടിയ ഉത്തരമായിരുന്നു ഫുട്ബാൾ.
ഡൽഹിയിലെയും വിദേശത്തെയും കൂട്ടുകാരോട് ആശയം പങ്കുവെച്ചപ്പോൾ പന്തായും ജഴ്സിയായും പണമായും സഹായമെത്തി. അങ്ങനെ, 2014ലെ വെള്ളപ്പൊക്കത്തിൽ തകർന്നുപോയ കളിയിടങ്ങളിൽ ഫുട്ബാൾ ഇതളിട്ടു തുടങ്ങി.
അപ്പോഴായിരുന്നു ഡ്യൂറൻറ് കപ്പിൽ കളിക്കാൻ ജമ്മു-കശ്മീർ ഫുട്ബാൾ ഫെഡറേഷെൻറ ക്ഷണമെത്തിയത്. വെറുംകൈയോടെ പെങ്കടുത്ത ഡ്യൂറൻറ് കപ്പിൽ അഞ്ച് ഗോളടിച്ചപ്പോൾ 14 ഗോൾ വഴങ്ങിയെങ്കിലും ഷമീമും കൂട്ടുകാരും കളിയും സംഘാടനവും പഠിച്ചു. അടുത്തവർഷത്തെ െഎ ലീഗ് രണ്ടാം ഡിവിഷൻ ലക്ഷ്യമിട്ട് ഒരുക്കം തുടങ്ങി. ആദ്യപടിയായി മികച്ചൊരു പരിശീലകനെയാണ് തേടിയത്. ഏജൻറ് വഴി മുൻ സ്കോട്ലൻഡ് താരവും കോച്ചുമായ ഡേവിഡ് റോബട്സനെ ക്ഷണിച്ചു. മുെമ്പങ്ങും ഇന്ത്യ സന്ദർശിക്കാത്ത റോബട്സൻ ശ്രീനഗറിലെത്തിയപ്പോൾ മൈതാനമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്ത ക്ലബിനെ കണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി. പക്ഷേ, ഷമീമിെൻറ ആത്മവിശ്വാസത്തിൽ അദ്ദേഹം വീണു. ‘അന്ന് മടങ്ങാനൊരുങ്ങിയ റോബട്സൻ രണ്ടു വർഷത്തിലേറെയായി ക്ലബിനൊപ്പമുണ്ട്. കോച്ചായി മാത്രമല്ല, ചിലപ്പോൾ സ്വന്തം കൈയിൽനിന്ന് കാശ് മുടക്കുന്ന ഉടമസ്ഥനായും അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്’ -ഷമീം മിറാജ് ചിരിയോടെ വിശദീകരിക്കുന്നു. ടീമിെൻറ പ്രതിരോധത്തിലേക്ക് മകൻ മാസൻ റോബട്സനെ എത്തിക്കാനും അദ്ദേഹം തയാറായി.
വിദേശത്തുനിന്ന് മറ്റു നാല് താരങ്ങളെയും ഇന്ത്യയിലെ മറ്റുഭാഗങ്ങളിൽനിന്നും താഴ്വരയിൽ നിന്നും തെരഞ്ഞെടുത്തവരുമായി റിയൽ കശ്മീർ രണ്ടാം ഡിവിഷനൊരുങ്ങി. 18 ക്ലബുകൾ മത്സരിച്ച ആദ്യ റൗണ്ടിൽ ഒരു തോൽവി പോലുമില്ലാതെയായിരുന്നു കുതിപ്പ്. ഫൈനൽ റൗണ്ടിലും വീണില്ല. ഏറ്റവും ഒടുവിൽ ബംഗളൂരുവിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഡൽഹിയിലെ ഹിന്ദുസ്ഥാൻ എഫ്.സിയെ 3-2ന് വീഴ്ത്തി രണ്ടാം ഡിവിഷൻ ജേതാക്കളായി റിയൽ കശ്മീർ ചരിത്രം രചിച്ചു. സീസൺ െഎ ലീഗിലേക്കുള്ള പ്രവേശനം.
അഡിഡാസിെൻറ വരവ്
ഒരു കെട്ടുകഥപോലെ വളർന്ന റിയൽ കശ്മീരിെൻറ സ്വപ്നങ്ങൾക്ക് ചിറകുമായാണ് സ്പോർട്സ് ഭീമൻ അഡിഡാസിെൻറ വരവ്. ആദ്യമായൊരു ഇന്ത്യൻ ഫുട്ബാൾ ക്ലബിന് അഡിഡാസ് സ്പോൺഷിപ് നൽകിയപ്പോൾ കാൽപ്പന്ത്ലോകവും അതിശയിച്ചു. റിയൽ താലോലിച്ച സ്വപ്നങ്ങൾക്ക് ജീവൻ നൽകി. ഒമ്പതു മുതൽ 19 വരെ നാല് യൂത്ത് ടീമുകൾ ഒരുങ്ങി. ‘സ്പോർട്സിലൂടെ താഴ്വരയുടെ ജീവിതവും ഭാവിയും മാറും. റിയൽ കശ്മീരും ഇൗ നാടും ഇന്ത്യൻ ഫുട്ബാളിെൻറ നെട്ടല്ലാവുന്നകാലം വിദൂരമല്ല’ -കോച്ച് ഡേവിഡ് റോബട്സനും ഉടമ ഷമിം മിറാജും വ്യക്തമാക്കുന്നു.
തുടക്കം ഗംഭീരം
െഎ ലീഗ് സീസണിൽ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ അട്ടിമറിച്ചുകൊണ്ടുതന്നെ റിയൽ തുടങ്ങി (1-0). തൊട്ടുപിന്നാലെ ശ്രീനഗറിലെ ആദ്യ ഹോംമാച്ചിൽ കരുത്തരായ ചർച്ചിൽ ബ്രദേഴ്സിനെ ഗോൾ രഹിത സമനിലയിലും തളച്ചു. പുതുമുഖങ്ങൾ വിസ്മയംതീർക്കുന്ന െഎ ലീഗിൽ െഎസോളിെൻറയും മിനർവയുടെയും വഴിെയയാണ് ഇൗ കശ്മീർ പടയുടെ സഞ്ചാരവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.