സാവോപോളോ: ബ്രസീലിലെ ചാപ്പക്കോയൻസ് ഫുട്ബാൾ ടീമിനെ ചാമ്പലാക്കിയ വിമാനദുരന്തം അതിജീവിച്ച കളിയെഴുത്തുകാരൻ റഫായേൽ ഹെൻസൽ മരിച്ചു. അപകടത്തിൽ രക്ഷപ്പെട്ട ആറുപേരിൽ ഒരാളായിരുന്നു. ബ്രസീലിലെ പ്രശസ്ത കളിയെഴുത്തുകാരനായ ഹെൻസലിൽനിന്നായിരുന്നു ദുരന്തത്തിെൻറ അവസാന നിമിഷങ്ങൾ ലോകമറിഞ്ഞത്. 2016 നവംബർ 28ന് കോപ അമേരിക്കാന ഫൈനൽ കളിക്കാനായി കൊളംബിയയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകർന്നത്. കളിക്കാർ ഉൾപ്പെടെ 71 പേരാണ് ദുരന്തത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.