പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറില്ലാതെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ പാരി സ് സെൻറ് ജർമെയ്ന് (പി.എസ്.ജി) അപ്രതീക്ഷിത തോൽവി. റെന്നസാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യ ന്മാരെ 2-1ന് തോൽപിച്ചത്.
റെന്നസ് ഡിഫൻഡർ ഡാമിയൻ ഡാ സിൽവയുടെ പിഴവ് മുതലെടുത്ത് ഉറുഗ്വായ് താരം എഡിൻസൺ കവാനി 36ാം മിനിറ്റിൽ നേടിയ ഗോളിലൂടെ പി.എസ്.ജി മുന്നിലെത്തി. 44ാം മിനിറ്റിൽ എംബയെ നിയാങ് റെന്നസിനെ ഒപ്പമെത്തിച്ചു. സമനിലയിൽ കലാശിച്ച ആദ്യ പകുതിക്കുശേഷം 48ാം മിനിറ്റിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന റോമൻ ഡെൽ കാസ്റ്റിലോ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചതോടെ ഫലം തീരുമാനമായി.
ലീഗിലെ ആദ്യ മത്സരത്തിൽ പി.എസ്.ജി നിംസ് ഒളിമ്പിക്കിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ചിരുന്നു. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്കോ ബാഴ്സലോണയിലേക്കോ കൂടുമാറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഫിറ്റല്ലെന്ന കാരണം പറഞ്ഞാണ് പി.എസ്.ജി കോച്ചായ തോമസ് ടക്കൽ നെയ്മറിനെ കളത്തിലിറക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.