പാരിസ്: മോണകോയെ 3-1ന് തകർത്ത് പാരിസ് സെൻറ് ജെർമെയ്ൻ ഫ്രഞ്ച് ലീഗ് വൺ കിരീടം ചൂട ി. പരിക്കിനെ തുടർന്ന് ജനുവരി മുതൽ പുറത്തിരുന്ന സൂപ്പർതാരം നെയ്മർ പി.എസ്.ജിയുടെ കിരീടധാരണ രാവിന് നിറംപകരാനായി ടീമിൽ മടങ്ങിയെത്തിയ മത്സരത്തിൽ കെയ്ലിയൻ എംബ ാപ്പെയുടെ ഹാട്രിക് മികവിലായിരുന്നു ജയം. കഴിഞ്ഞ ഏഴു വർഷത്തിനിെട ആറാം വട്ടമാണ് പി. എസ്.ജി ലീഗ് വൺ ചാമ്പ്യന്മാകുന്നത്.
ഹാട്രിക്കോടെ എംബാപ്പെ സീസണിലെ ലീഗ് ഗോൾനേട്ടം 30 ആക്കി. വലതുകാൽപാദത്തിന് പരിക്കേറ്റതിനെത്തുടർന്ന് ജനുവരി 23 മുതൽ പി.എസ്.ജിക്കായി പന്തുതട്ടാതിരുന്ന നെയ്മർ 46ാം മിനിറ്റിൽ ലെയ്വിൻ കുർസവക്ക് പകരക്കാരനായാണ് ഗ്രൗണ്ടിലിറങ്ങിയത്. 73ാം മിനിറ്റിൽ എഡിൻസൺ കവാനികൂടി പകരക്കാരനായിറങ്ങിയതോടെ നെയ്മർ-കവാനി-എംബാപ്പെ ത്രയം വീണ്ടും ഒരുമിച്ച് പന്തുതട്ടുന്ന കാഴ്ചക്ക് കാണികകൾ സാക്ഷിയായി.
15, 38 മിനിറ്റുകളിലായി വലകുലുക്കിയ എംബാപ്പെ ആദ്യപകുതിയിൽ ടീമിന് 2-0ത്തിെൻറ ലീഡ് സമ്മാനിച്ചു. 55ാം മിനിറ്റിൽ ഡാനി ആൽവസിെൻറ ക്രോസ് വലയിലെത്തിച്ച എംബാപ്പെ പട്ടിക തികച്ചു. 80ാം മിനിറ്റിൽ അലക്സാണ്ടർ ഗോഡ്വിെൻറ വകയായിരുന്നു മോണകോയുടെ ആശ്വാസഗോൾ.
ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടാംസ്ഥാനക്കാരായ ലില്ലെ സമനില വഴങ്ങിയതിനാൽ അഞ്ചു മത്സരങ്ങൾ ശേഷിക്കെ 16 പോയൻറ് ലീഡുമായി പി.എസ്.ജി ചാമ്പ്യൻ പട്ടം ഉറപ്പിച്ചിരുന്നു.
33 മത്സരങ്ങളിൽനിന്ന് പി.എസ്.ജിക്ക് 84 പോയൻറുള്ളപ്പോൾ ലില്ലെക്ക് 65 പോയൻറ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.