പാരിസ്: ലീഗ് കപ്പിൽ തങ്ങളെ പുറത്താക്കിയ ഗ്വിങ് ഗാംപിനോട് വമ്പന്മാരായ പാരിസ് സെ ൻറ് ജർമൻ ഫ്രഞ്ച് ലീഗ് വണ്ണിൽ മധുരമായി പ്രതികാരം വീട്ടി. മടക്കമില്ലാത്ത ഒമ്പതു ഗേ ാളുകളാണ് പി.എസ്.ജി എതിർവലയിൽ അടിച്ചുകയറ്റിയത്്. സൂപ്പർ താരങ്ങളായ കെയ്ലിയൻ എംബാപെയും എഡിൻസൺ കവാനിയും ഹാട്രിക് നേടിയപ്പോൾ നെയ്മർ രണ്ട് വട്ടം സ്കോർ ചെയ്തു. തോമസ് മുനിയറിെൻറ വകയായിരുന്നു ഒരു ഗോൾ. 19 മത്സരങ്ങളിൽ 53 പോയൻറുമായി ബഹുദൂരം മുന്നിലാണ് പി.എസ്.ജി. ലില്ലെയും (40) ഒളിമ്പിക് ലിയോണുമാണ് (37) രണ്ടും മൂന്നും സ്ഥാനത്ത്.
ലില്ലെ 2-1ന് അമിയൻസിനെയും ലിേയാൺ 2-1ന് സെൻറ് എറ്റിയെന്നെയെയും ബോർഡോ 1-0ത്തിന് ഡിയോണിനെയും ആൻജേഴ്സ് 1-0ത്തിന് നാൻറ്റസിനെയും ടൗലൗസ് 1-0ത്തിന് നിമെസിനെയും സ്ട്രാസ്ബർഗ് 5-1ന് മൊണാകോയെയും തോൽപിച്ചപ്പോൾ സ്റ്റേഡ് റെമിസ്-നീസ് കളി 1-1നും റെന്നെസ്-മോണ്ട്പില്ലിയർ മത്സരം ഗോൾരഹിതമായും തുല്യതയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.