പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗിൽ ഏറെ കാലത്തിനുശേഷം തോൽവി

പാരിസ്: ഫ്രഞ്ച് ലീഗിൽ തുടരെ ജയങ്ങളുമായി ഒന്നാമതുള്ള പി.എസ്.ജിക്ക് ലീഗിൽ ഏറെ കാലത്തിനുശേഷം തോൽവി. പരിക്കും പരുക്കൻ കളിയും അലട്ടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോയൻറ് നിലയിൽ രണ്ടാമതുള്ള ലിയോണിനോട് നെയ്മർ സംഘം തോൽവി വഴങ്ങിയത്.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ നബീൽ ഫകീറിെൻറ ഫ്രീകിക്ക് ഗോളിൽ തുടക്കത്തിലേ ലീഡ് പിടിച്ച് ലിയോൺ നയം വ്യക്തമാക്കിയിരുന്നു. പേശീവേദനയെ തുടർന്ന് നെയ്മർ സൈഡ് ബെഞ്ചിലിരുന്ന കളിയിൽ ഏറെ വൈകുംമുേമ്പ സ്റ്റാർ താരം കിലിയൻ എംബാപ്പെയും തലക്കേറ്റ പരിക്കുമായി മടങ്ങി.

ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ് ലെയ്വിൻ കുർസാവ പി.എസ്.ജിക്ക് സമനില സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനി ആൽവസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. അവസാന വിസിലിന് തൊട്ടുമുമ്പ് മെംഫിസ് ഡിപെ ലിയോണിെൻറ വിജയ ഗോൾ നേടി.  

Tags:    
News Summary - PSG- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.