പെനാൽറ്റി പാഴാക്കി പോഗ്ബ; യുനൈറ്റഡിന് സമനിലപ്പൂട്ട്

വോൾവർഹാംപ്ടൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ കളിയിൽ ചെൽസിയെ 4-0ത്തിന് തക ർത്ത് തുടങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് രണ്ടാം മത്സരത്തിൽ സമനിലപ്പൂട്ട്. വോൾവ ർഹാംപ്ടൺ വാണ്ടറേഴ്സ് (വോൾവ്സ്) ആണ് ഒലെ ഗുണാർ സോൾഷ്യറിെൻറ ടീമിനെ ഒാരോ ഗോൾ വീതമടിച്ച് തുല്യതയിൽ പിടിച്ചത്.

ആദ്യ പകുതിയിൽ ആൻറണി മാർഷ്യലിലൂടെ (27) മുന്നിലെത്തിയ യുനൈറ്റഡിനെതിരെ റൂബൻ നെവെസിെൻറ (55) ഗോളിലൂടെയായിരുന്നു വോൾവ്സിെൻറ തിരിച്ചടി. കളി 1-1ൽ നിൽക്കുേമ്പാൾ സ്വയം നേടിയെടുത്ത പെനാൽറ്റി നഷ്ടപ്പെടുത്തിയ പോൾ പോഗ്ബ വില്ലനായി.

ചെൽസിക്കെതിരെ സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ച മാർകസ് റാഷ്ഫോഡിന് അവസരം നൽകാതെ പോഗ്ബയെടുത്ത കിക്ക് വോൾവ്സിെൻറ പോർചുഗീസ് ഗോളി റൂയി പാട്രിഷ്യോ വലത്തേക്കു പറന്ന് തടുക്കുകയായിരുന്നു.
Tags:    
News Summary - paul pogba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT