റിയോ െഡ ജനീറോ: മരുന്നടി വിലക്കിനെത്തുടർന്ന് ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ച പെറു നായകൻ പൗലോ ഗരീറോക്ക് ഇരുട്ടടിയായി ക്ലബ് കരാറും റദ്ദാക്കി. ബ്രസീലിയൻ ക്ലബായ ഫ്ലെമിങ്ങോയാണ് താരത്തിെൻറ കരാർ അവസാനിപ്പിച്ച് സസ്പെൻഡ് ചെയ്തത്. വിലക്ക് 14 മാസമായി ദീർഘിപ്പിച്ച സ്പോർട്സ് ആർബിട്രേഷൻ കോടതിയുടെ നടപടിയുടെ നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും ഗരീറോയുടെ ഭാവി തീരുമാനിക്കുകയെന്ന് ക്ലബ് വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ അഞ്ചിന് അർജൻറീന-പെറു മത്സരത്തിനു പിന്നാലെ നടന്ന പരിശോധനയിലാണ് ഉത്തേജക കേസിൽ കുടുങ്ങിയത്. 1982ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ പെറുവിന് കനത്ത തിരിച്ചടിയാണ് സൂപ്പർ താരത്തിെൻറ പുറത്താകൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.