ലണ്ടൻ: െപനാൽറ്റി കിക്കെടുക്കാനുള്ള നെയ്മർ-കവാനി തർക്കം ആരോഗ്യകരമാണെന്നും ഇത് ടീമിന് ഗുണംചെയ്യുമെന്നും മുൻ പി.എസ്.ജി താരം ജായ് ഒകോച്ച. ഇൗ ആവേശം ആത്മവിശ്വാസത്തിെൻറ അടയാളങ്ങളാണെന്നും ഒകോച്ച പറഞ്ഞു.
‘‘മത്സരത്തിനിടെ െപനാൽറ്റി കിക്കും ഫ്രീകിക്കും എടുക്കാൻ ഒന്നിലധികം ആളുകളെ നിയോഗിക്കുന്നത് സ്വാഭാവികമാണ്. ഇൗ അവസരങ്ങൾ ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്താൻ താരങ്ങൾ മത്സരിക്കുന്നതും നല്ലതാണ്. സംഭവത്തെ പോസിറ്റിവായി കണ്ടാൽ മതി’’ - ജായ് ഒകോച്ച പറഞ്ഞു. പി.എസ്.ജിക്കായി ഇൗ നൈജീരിയൻ താരം നാലു വർഷത്തോളമാണ് പന്തുതട്ടിയത്. ലിയോണിനെതിരായ മത്സരത്തിലാണ് നെയ്മർ-കവാനി പോര് മാധ്യമങ്ങൾ വാർത്തയാക്കിയത്. മത്സരത്തിനിടെ ലഭിച്ച െപനാൽറ്റി കിക്കെടുക്കാൻ പന്ത് ബ്രസീലിയൻ താരം ഡാനി ആൽവസ് നെയ്മറിന് നൽകുകയായിരുന്നു.
എന്നാൽ, ഇത് തെൻറ അവസരമാണെന്ന് വാദിച്ച് കവാനി കിക്കെടുത്തു. പെനാൽറ്റി ഗോളി രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഫ്രീകിക്കിലും ഇരു താരങ്ങൾ തമ്മിൽ വടംവലിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.