ആംസ്റ്റർഡാം: സഹതാരത്തിനേറ്റ വംശീയാധിക്ഷേപത്തോട് ശക്തമായി പ്രതികരിച്ച് നെതർ ലൻഡ്സ് ഫുട്ബാൾ. ശനിയാഴ്ച നടന്ന നെതർലൻഡ്സ് ഒന്നും രണ്ടും ഡിവിഷൻ ലീഗ് മത്സ രങ്ങൾക്കായി കളത്തിലിറങ്ങിയ ടീമുകളെല്ലാം ഒരു മിനിറ്റ് നേരം കളി നിർത്തിവെച്ചു. റഫറിയുടെ കിക്കോഫ് വിസിലിനു പിന്നാലെയായിരുന്നു താരങ്ങളുടെ കളിമുടക്കം. ടീം മാനേജ്മെൻറിെൻറയും ഒഫീഷ്യൽസിെൻറയും ആരാധകരുടെയും പിന്തുണയോടെയായിരുന്നു പ്രതിഷേധം.
കളിക്കാർ പന്തുതട്ടാതെ നിന്നപ്പോൾ, ഗാലറി അവർക്കായി കൈയടിച്ചും വംശീയ വിരുദ്ധ മുദ്രാവാക്യമുയർത്തിയും ഒപ്പം നിന്നു. നവംബർ 17ന് രണ്ടാം ഡിവിഷൻ മത്സരത്തിനിടെയായിരുന്നു എക്സൽസിയർ താരം അഹമദ് മെൻഡസ് മൊറീറക്കെതിരെ ഗാലറിയിൽനിന്ന് കുരങ്ങുവിളിയുണ്ടായത്. ഇതിനെതിരെ ജോർജിനോ വിനാൽഡം, ഫ്രെങ്കി ഡിയോങ് ഉൾപ്പെടെ വിദേശ ലീഗുകളിലെ താരങ്ങളും ഡച്ച് ഫുട്ബാൾ ഫെഡറേഷനും പ്രതിഷേധവുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.