പാരിസ്: 19 വയസ്സുകാരൻ മോയ്സ് കീനായിരുന്നു ഇന്നലെ ഇറ്റലിയുടെ ഹീറോ. യൂറോകപ്പ് യേ ാഗ്യതാറൗണ്ട് ഗ്രൂപ് ‘ജെ’യിൽ ഇറ്റലി ഫിൻലൻഡിനെ 2-0ത്തിന് തോൽപിച്ചപ്പോൾ രണ്ടാം ഗോൾ നേടിയ മോയ്സ് അസൂറിപ്പടയുടെ ചരിത്രത്തിൽ അമൂല്യമായൊരു റെക്കോഡും കുറിച്ചു. 60 വർ ഷത്തിനിടെ ദേശീയ ടീമിനായി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന പദവി. ഇറ്റലിക ്കൊപ്പം നവംബറിൽ അരങ്ങേറ്റംകുറിച്ച യുവൻറസ് താരത്തിെൻറ കരിയറിലെ രണ്ടാം അങ്കമായിരുന്നു കഴിഞ്ഞ രാത്രിയിലേത്.
െപ്ലയിങ് ഇലവനിൽ ആദ്യമായി അവസരം ലഭിച്ചപ്പോൾ മോശമാക്കിയില്ല. പലവട്ടം ഗോളിനരികിലെത്തിയ കീൻ, ഒടുവിൽ 74ാം മിനിറ്റിൽ ലക്ഷ്യംകണ്ടു. വലതു വിങ്ങിൽനിന്ന് ഇമ്മൊബിൽ നീട്ടിനൽകിയ ഷോട്ട് ഞൊടിയിടവേഗത്തിൽ നിയന്ത്രിച്ച് വെടിയുണ്ടകണക്കെ വലയിലേക്ക് നിറയൊഴിച്ചപ്പോൾ പിറന്നത് ചരിത്രം. ഏഴാം മിനിറ്റിൽ നികോ ബറേലിയാണ് ആദ്യ ഗോൾ നേടിയത്. ഇറ്റാലിയൻ ഫുട്ബാൾ ചരിത്രത്തിൽ കീനിനേക്കാൾ കുറഞ്ഞ പ്രായത്തിൽ സ്കോർ ചെയ്ത ഒരു താരമേയുള്ളൂ. അതാവെട്ട അരനൂറ്റാണ്ടിലേറെ കാലം മുമ്പും. 1958ൽ 18ാം വയസ്സിൽ ബ്രൂണോ നികോളായിരുന്നു ആ റെക്കോഡുകാരൻ. അതിനുശേഷമിതാ കീനും.
സബാഷ് റാമോസ് ടീം ആവശ്യപ്പെടുേമ്പാൾ രക്ഷകെൻറ വേഷമണിഞ്ഞ് അവതരിക്കുന്നത് സെർജിയോ റാമോസിെൻറ ശീലമാണ്. അത് റയൽ മഡ്രിഡിലായാലും സ്പെയിനായാലും. യൂറോകപ്പ് യോഗ്യതാറൗണ്ടിൽ സ്പെയിനിെൻറ ആദ്യ മത്സരത്തിലും റാമോസ് വിജയവുമായെത്തി. ഗ്രൂപ് ‘എഫി’ൽ നോർവേക്കെതിരെ പെനാൽറ്റിയിലൂടെയായിരുന്നു റാമോസ് വലകുലുക്കിയത്. കളിയിൽ 2-1ന് സ്പെയിൻ ജയിച്ചു. 16ാം മിനിറ്റിൽ ജോർഡി ആൽബ ഒരുക്കിയ അവസരം ഗോളാക്കിയ റോഡ്രിഗോയിലൂെട സ്പെയിൻ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിലെ ഒരു അനാവശ്യഫൗൾ തിരിച്ചടിയായി. കോർണർ കിക്കിനിടയിൽ നോർവേ താരത്തെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ജോഷ്വ കിങ് വലയിലെത്തിച്ചു സമനില നൽകി.
രണ്ടു മിനിറ്റിനകമാണ് സ്പെയിനിന് പെനാൽറ്റി ലഭിക്കുന്നത്. പന്തുമായി കുതിച്ച മൊറാറ്റയെ ബോക്സിനുള്ളിൽ നോർവേ ഗോളി ടാക്ക്ൾ ചെയ്തപ്പോൾ റഫറി പെനാൽറ്റി വിധിച്ചു. റാമോസിെൻറ പനേക കിക്ക് ഗോളി റൂണെ ജാർസ്റ്റിനെ കാഴ്ചക്കാരനാക്കി വലയുടെ മധ്യത്തിൽ പതിച്ചു. സ്പെയിനിന് ജയത്തോടെ തുടക്കം. മറ്റു മത്സരങ്ങളിൽ തുർക്കി 2-0ത്തിന് അൽബേനിയയെയും സ്വീഡൻ 2-1ന് റുേമനിയയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.