പാരിസ്: ബാഴ്സലോണയിൽ നിന്ന് ബ്രസീൽ താരം നെയ്മറെ സ്വന്തമാക്കിയതിനു പിന്നാലെ, ഫ്രഞ്ച് കൗമാര താരം എംബാപ്പെയെയും പി.എസ്.ജി റാഞ്ചി. വായ്പ്പ അടിസ്ഥാനത്തിലാണ് േമാണകോ താരത്തെ പി.എസ്.ജി വാങ്ങിയത്. 180 മില്ല്യൺ യൂറോക്കാണ്(ഏകദേശം 1362 കോടി രൂപ) ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ പി.എസ്.ജി ചെലവഴിച്ചതെന്നാണ് വിവരം. ഇതോടെ ട്രാൻസ്ഫർ ലോകത്തെ രണ്ടാം റെക്കോർഡായി ഇത്. നേരത്തെ നെയ്മറിനായി ചെലവഴിച്ച 222 മില്ല്യൺ യൂറോയാണ് (1680 കോടി) നിലവിലുള്ള റെക്കോർഡ്.
കഴിഞ്ഞ സീസണിൽ മിന്നും പ്രകടനത്തോടെ മോണകോയെ ഫ്രഞ്ച് ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരത്തെ സ്വന്തമാക്കാൻ റയൽ മഡ്രിഡ് ഉൾപ്പെടെയുള്ള വമ്പൻമാർ രംഗത്തെത്തിയിരുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു എംബാപ്പെയുടെ ട്രാൻസ്ഫർ വാർത്ത പി.എസ്.ജി പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.