ബ്വേനസ് എയ്റിസ്: പരിശീലക കുപ്പായത്തിൽനിന്നും ഡീഗോ മറഡോണക്ക് വീണ്ടും നിരാശയോടെ പടിയിറക്കം. യു.എ.ഇ രണ്ടാം ഡിവിഷൻ ലീഗ് ക്ലബായ അൽ ഫുജൈറയുടെ പരിശീലകസ്ഥാനത്തുനിന്നാണ് അർജൻറീന ഇതിഹാസതാരത്തിെൻറ രാജി. രണ്ടാം ഡിവിഷനിൽനിന്നും അൽഫുൈജറ ക്ലബിന് സ്ഥാനക്കയറ്റം നേടാനാവാതെ പോയതോടെ പുറത്താക്കുംമുേമ്പ മറഡോണ രാജിപ്രഖ്യാപിച്ച് രക്ഷപ്പെട്ടു.
ടീമിനെ ഒന്നാം ഡിവിഷനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം മേയിലായിരുന്നു മറഡോണ അൽ-ഫുജൈറ ടീമിെൻറ പരിശീലകസ്ഥാനം ഏറ്റെടുത്ത്. എന്നാൽ, കഴിഞ്ഞദിവസം ഖോർഫക്കാനോട് 1-1 സമനില വഴങ്ങിയതോടെ ക്ലബിെൻറ ഒന്നാം ഡിവിഷൻ സാധ്യതകൾ മങ്ങി. നിലവിൽ പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മറഡോണയുടെ ക്ലബ്.
കോച്ചെന്ന നിലയിൽ മറഡോണയുടെ മൂന്നാം പരീക്ഷണവും പരാജയത്തിൽ അവസാനിച്ചു. 2008-10 കാലയളവിൽ അർജൻറീന ദേശീയ ടീം പരിശീലകനായാണ് പുതിയ ദൗത്യമേറ്റെടുത്തത്. എന്നാൽ, ലോകകപ്പിലെ പുറത്താവലോടെ രാജിവെച്ചു. തുടർന്ന് 2011ൽ യു.എ.ഇയിലെ അൽ വസലിെൻറ പരിശീലകനായെത്തിയെങ്കിലും ഒരുവർഷം കൊണ്ട് രാജിവെച്ചു. വർഷങ്ങൾക്കുശേഷം മറ്റൊരു ദൗത്യം കൂടി പരാജയമായി അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.